കാമുകിയെ കൊന്ന് പെട്ടിയിലാക്കി, ഉപേക്ഷിക്കും മുമ്പ് സെൽഫിയെടുത്ത് സ്റ്റാറ്റസാക്കി.. ആൺസുഹൃത്ത് പിടിയിൽ….

യുവതിയെ കൊന്ന് പെട്ടിയിലാക്കി നദിയിൽ ഉപേക്ഷിച്ച കേസിൽ ആൺസുഹൃത്തും കൂട്ടാളിയും പിടിയിലായി. 20 കാരിയായ അകാന്‍ക്ഷ എന്ന യുവതിയുടെ മരണത്തിലാണ് സൂരജ് കുമാര്‍ ഉത്തം (22), ഇയാളുടെ സുഹൃത്ത് ആശിഷ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. കൊന്ന് പെട്ടിയിലാക്കിയ ശേഷം കിലോമീറ്ററുകൾ സഞ്ചരിച്ച് യമുന നദിയിലാണ് ഇവർ മൃതദേഹം ഉപേക്ഷിച്ചത്.

നദിയിൽ തള്ളുന്നതിന് മുമ്പ് പ്രതി പെട്ടിക്കൊപ്പം നിന്ന് സൂരജ് കുമാര്‍ സെൽഫി എടുത്ത് സ്റ്റാറ്റസ് ആക്കിയതായും പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താൻ നദിയിൽ തെരച്ചിൽ തുടരുകയാണ്.യുപിയിലെ കാൺപൂരിലാണ് സംഭവം.റസ്റ്റോറന്‍റ് ജീവനക്കാരിയായ ആകാൻഷയുമായി ഇലക്ട്രീഷനായ പ്രതി ഒന്നരവർഷം മുമ്പാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പെൺകുട്ടി ഇയാളുടെ നാടായ ഫത്തേപുരിലെ ഒരു ഹോട്ടലിലേക്ക് ജോലി മാറി. സൂരജ് തന്നെ പെൺകുട്ടിക്ക് വാടക വീടും ഏർപ്പാടാക്കി. ഇവർ തമ്മിലുള്ള ബന്ധം കുടുംബത്തിനും അറിയാമായിരുന്നു.

എന്നാൽ, ജൂലൈ 21ന് സൂരജിന് മറ്റൊരു ബന്ധമുണ്ടെന്ന് അകാൻക്ഷ കണ്ടെത്തി. ഇതിന്റെ പേരിൽ ഇരുവരും വാക്കേറ്റമുണ്ടാവുകയും സൂരജ് യുവതിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു. തുടർന്ന് സുഹൃത്തായ ആശിഷിന്‍റെ സഹായത്തോട് കൂടി തെളിവു നശിപ്പിക്കുകയും മൃതദേഹം സ്യൂട്ട്കേസിലാക്കി 100 കിലോമീറ്റർ അകലെ യമുന നദിയിൽ തള്ളുകയുമായിരുന്നു.

പെൺകുട്ടിയെ കാണാതായതോടെ യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് ടവർ ലൊക്കേഷൻ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button