പീഡനക്കേസ് പ്രതികളും സ്വർണം പൊട്ടിച്ചവരും ഇനി തിരിച്ചെത്തുമോ?… കഴിഞ്ഞ 10 വർഷത്തിനിടെ പുറത്തായ പൊലീസുകാർ….

തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പിൽ മുൻകാലങ്ങളിൽ അച്ചടക്കനടപടി നേരിട്ടതും സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ അപ്പീൽ പ്രളയം. കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ടവരാണ് തങ്ങളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടത്തോടെ അപ്പീൽ നൽകിയിരിക്കുന്നത്. മുൻ സർക്കാർ രാഷ്ട്രീയ പകപോക്കലാണ് നടത്തിയതെന്നാണ് ഇവരുടെ പ്രധാന ആരോപണം.
സാധാരണയായി ഇത്തരം അപ്പീലുകളിൽ രാഷ്ട്രീയ ബന്ധങ്ങൾ ആരും വെളിപ്പെടുത്താറില്ല എന്ന കീഴ്‌വഴക്കം ലംഘിച്ചാണ് പുതിയ നീക്കങ്ങൾ. താൻ പഴയ കെ.എസ്.യു പ്രവർത്തകനാണെന്ന് പോലും അപ്പീലിൽ രേഖപ്പെടുത്തിയാണ് ചില ഉദ്യോഗസ്ഥർ ഫയൽ സമർപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെയും എം.എൽ.എമാരുടെയും ശക്തമായ ശുപാർശക്കത്തുകളോടെയാണ് ഈ അപ്പീലുകൾ പലതും ആഭ്യന്തര വകുപ്പിന് മുന്നിലെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പിരിച്ചുവിടപ്പെട്ടവരിൽ നിസാര കുറ്റം ചെയ്തവരല്ല, മറിച്ച് ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ഭൂരിഭാഗവും.
തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകിയത്. സ്വർണം പൊട്ടിക്കൽ കേസിൽ പിരിച്ചുവിട്ടപ്പെട്ട ഉദ്യോഗസ്ഥനും, കസ്റ്റഡി മരണക്കേസിൽ ഉന്നത ഉദ്യോഗസ്ഥരെ കുടുക്കാൻ വ്യാജ വിവരങ്ങൾ ചോർത്തിയതിന്റെ പേരിൽ പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥനും അപ്പീൽ നൽകി. മുൻ സർക്കാർ രാഷ്ട്രീയ പകപോക്കലാണ് നടത്തിയതെന്നും ഇവർ ആരോപിക്കുന്നു. തങ്ങളുടെ രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തിയാണ് പലരും അപ്പീൽ നൽകിയത്. സാധാരണയായി ഇത്തരം അപ്പീലുകളിൽ രാഷ്ട്രീയബന്ധമൊന്നും ആരും വെളുപ്പെടുത്താറില്ല. കോൺഗ്രസ് നേതാക്കൾ, എംഎൽഎമാർ തുടങ്ങിയവരുടെ ശുപാർശയിലാണ് അപ്പീലുകൾ വരുന്നതെന്നും ശ്രദ്ധേയം.
മുൻ സർക്കാരിന്റെ കാലത്ത് എടുത്ത അച്ചടക്ക നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് വരുത്തിത്തീർക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. കോൺഗ്രസ് നേതാക്കളുടെ ശുപാർശയോടെ എത്തിയ ഈ അപ്പീൽ ഫയലുകൾ നിലവിൽ ആഭ്യന്തര വകുപ്പിൽ വേഗത്തിൽ മുന്നോട്ട് നീങ്ങുന്നുണ്ട്. എന്നാൽ, പീഡനക്കേസ് പ്രതികളും കവർച്ചക്കാരുമായ ഉദ്യോഗസ്ഥരെ രാഷ്ട്രീയ ശുപാർശകളുടെ പേരിൽ തിരിച്ചെടുത്താൽ അത് വലിയ ജനരോഷത്തിന് കാരണമാകുമെന്ന വിലയിരുത്തലുമുണ്ട്. ഗുരുതരമായ ക്രിമിനൽ കേസുകളിൽ പെട്ട ഇത്തരം ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സർക്കാർ ഇനി എന്ത് തീരുമാനമെടുക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
