മന്ത്രിമാരുടെ പ്രകടനം വിലയിരുത്താൻ മോദി

സാമൂഹ്യ നീതിക്കും ജനക്ഷേമ അജണ്ടകൾക്കും മുൻഗണന നൽകിക്കൊണ്ട് നരേന്ദ്ര മോദി സർക്കാരിന്റെ ഉന്നതതല യോഗം നടക്കുന്നു. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും മുൻനിര പദ്ധതികളുടെ പുരോഗതിയും യോഗം അവലോകനം ചെയ്യും. പതിവ് മന്ത്രാലയതല പരിശോധനകൾക്കപ്പുറം, ഓരോ മന്ത്രിമാരുടെയും വ്യക്തിഗത പ്രകടനവും യോഗത്തിൽ സൂക്ഷ്മമായി വിലയിരുത്തപ്പെടും. കാബിനറ്റ് മന്ത്രിമാർക്ക് പുറമെ സഹമന്ത്രിമാരെയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രാലയം, സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നഗരവികസന മന്ത്രാലയം, കൃഷി മന്ത്രാലയം തുടങ്ങിയവയാണ് ഈ വിലയിരുത്തൽ പ്രക്രിയയിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്. ഭരണ മാതൃകയുടെ പ്രധാന സ്തംഭങ്ങളായ സാമൂഹ്യ നീതി, ക്ഷേമപദ്ധതികളുടെ വിതരണം, താഴെത്തട്ടിലെ നടപ്പാക്കൽ എന്നിവയ്ക്ക് സർക്കാർ നൽകുന്ന തുടർച്ചയായ പ്രാധാന്യമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. അർഹരായ ഗുണഭോക്താക്കളിലേക്ക് പദ്ധതികളുടെ ആനുകൂല്യങ്ങൾ ചോർച്ചകളില്ലാതെ കൂടുതൽ കാര്യക്ഷമമായി എത്തണമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി ജൻ ധൻ യോജന, പ്രധാനമന്ത്രി ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാൻ ഭാരത്, പിഎം കിസാൻ, ജൽ ജീവൻ മിഷൻ, സ്വച്ഛ് ഭാരത് മിഷൻ പോലുള്ള പ്രധാന പദ്ധതികളുടെ നടപ്പാക്കലും അവയുടെ ഫലപ്രാപ്തിയും യോഗം പരിശോധിക്കും. കൈവരിച്ച ലക്ഷ്യങ്ങളും പരിഹരിക്കപ്പെടേണ്ട തടസ്സങ്ങളും വിലയിരുത്തലിന്റെ ഭാഗമാകും. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, ദുർബല വിഭാഗങ്ങളുടെ ശാക്തീകരണം എന്നീ സർക്കാരിന്റെ വിശാല ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നുണ്ടോ എന്ന് മന്ത്രാലയങ്ങളുടെ പ്രകടനം പരിശോധിച്ചാകും വിലയിരുത്തുക.

Related Articles

Back to top button