മകന്‍റെ സംരക്ഷണാവകാശം നഷ്ടപ്പെട്ട് ഭാര്യ..കാരണം 10 വർഷം മുമ്പത്തെ കഞ്ചാവ് ഉപയോഗം..
പത്ത് വർഷം മുമ്പ് കഞ്ചാവ് ഉപയോഗിച്ചതിന്‍റെ പേരിൽ മകന്‍റെ സംരക്ഷണാവകാശം അമ്മയിൽ നിന്ന് മാറ്റാൻ കോടതി ഉത്തരവിട്ടു. കുട്ടിയുടെ പിതാവ് നൽകിയ അപ്പീലിലാണ് കോടതി നടപടി.
തൻറെ മുൻ ഭാര്യ 2015 മുതൽ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നാണ് ഇയാൾ വെളിപ്പെടുത്തിയത്. വിവാഹസമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചതിൻറെ തെളിവുകൾ തൻറെ പക്കലുണ്ടായിരുന്നുവെന്നും എന്നാൽ അക്കാലത്ത് അത് തുറന്ന് പറഞ്ഞില്ലെന്നും വീഡിയോകൾ ആ കാലയളവിൽ മറച്ചുവെച്ചെന്നും അദ്ദേഹം സമ്മതിച്ചു. സംഭവം മുൻകാല മയക്കുമരുന്ന് ഉപയോഗമാണെങ്കിലും അത് അമ്മയുടെ അസാധാരണമായ പെരുമാറ്റം പ്രകടമാക്കുകയും വിശ്വാസ്യതയെക്കുറിച്ച് ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നു എന്ന് വാദിച്ചുകൊണ്ട് അപ്പീൽ നൽകിയ ആളുടെ അഭിഭാഷകൻ മുസ്തഫ മുല്ല യൂസഫ് വാദം ഉന്നയിക്കുകയായിരുന്നു.