കോടികൾ വകമാറ്റിയെന്ന CAG റിപ്പോർട്ടിൽ വിശദീകരണവുമായി പിണറായി വിജയൻ….

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് , കോടികൾ വകമാറ്റിയെന്ന CAG റിപ്പോർട്ടിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. CAG റിപ്പോർട്ട് വസ്തുതകൾ ഉൾക്കൊള്ളാതെയുള്ളതാണ്. സിഎംഡിആർഎഫ് സുരക്ഷിതമാണ്. യാഥാർഥ്യം ജനങ്ങൾ തിരിച്ചറിയണം. CAG റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. സിഎംഡിആർഎഫിന്റെ വിശ്വാസ്യത തകർക്കാൻ ഉള്ള ബോധപൂർവമായ ശ്രമമാണിതെന്ന് പിണറായി വിജയൻ പറഞ്ഞു.
തിരിച്ചെടുത്ത ഫണ്ടുകൾ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ വാരം തന്നെ റീ അലോക്കറ്റ് ചെയ്തത് ഓഡിറ്റ് ടീം കണ്ടെത്തിയത് ആണെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. 2024-2025 ലെ കംപ്ട്രോളർ ആൻ്റ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്രമക്കേട് വ്യക്തമാക്കുന്നത്. സിഎംഡിആർഎഫിലെ 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി തിരിച്ചെടുത്തു. റവന്യൂ കമ്മിയും ധനകമ്മിയും കുറച്ചുകാണിക്കാനിത് കാരണമായി. പദ്ധതികൾ, പലിശ അടവുകൾ, റീഫണ്ട് കേസുകൾ, നാഷണൽ പെൻഷൻ സ്‌കീം ഉൾപ്പെടെ 3511.62 കോടിയുടെ നിറവേറ്റാത്ത ബാധ്യതകളും പിണറായി സർക്കാറിൻ്റെ കാലത്തുണ്ടായെന്ന് സി എ ജി.



