കൊല്ലത്ത് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം പ്രതി റിമാൻഡിൽ…

കൊല്ലം: കൊട്ടാരക്കര കിഴക്കേത്തെരുവിൽ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റിയത് കുടുംബാംഗങ്ങൾ തന്റെ രീതികളെ ചോദ്യം ചെയ്തതിനെന്ന് പ്രതി പൊലീസിനോട്. കേസിലെ പ്രതി കൊട്ടാരക്കര കിഴക്കേത്തെരുവ് ഐപ്പള്ളൂർ പടിഞ്ഞാറെവീട്ടിൽ എം.അലക്സാണ്ടറി(60)നെ കോടതി റിമാൻഡ് ചെയ്തു. വെട്ടേറ്റ് വലതു കൈപ്പത്തി അറ്റുപോയ മരുമകൾ ജിൻസി ജോണി(30) നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൈപ്പത്തി തുന്നിച്ചേർത്തു. ജിൻസിയുടെ ഇടതുകയ്യിലും ശരീരത്തിലും ആഴത്തിൽ മൂന്നു മുറിവുകൾ കൂടി ഉണ്ട്. ഭാര്യ സാറാമ്മ(55)യുടെ പുറത്തും അലക്സാണ്ടർ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.



