ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചു…. പ്രതിക്ക് 44 വർഷം കഠിനതടവും പിഴയും

കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി. മാങ്ങാട്ടിടം സ്വദേശി സി.ജി. ശശികുമാറിനെയാണ് തലശ്ശേരി പോക്സോ കോടതി 44 വർഷം കഠിനതടവിനും 1,04,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.2016-ലാണ് കേസിനാസ്പദമായ ക്രൂരത അരങ്ങേറിയത്. വിവിധ വകുപ്പുകളിലായി 44 വർഷം തടവാണ് വിധിച്ചിരിക്കുന്നത്. കൂടാതെ ഒരു ലക്ഷത്തിലധികം രൂപ പിഴയും അടയ്ക്കണം.അതിജീവിതയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്ക് നേരത്തെ 7 വർഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. രണ്ട് കേസുകളിലെയും ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദത്തെടുത്ത് സംരക്ഷിക്കേണ്ട കുട്ടിക്ക് നേരെ പിതാവിന്റെ സ്ഥാനത്തിരുന്ന് ക്രൂരത കാട്ടിയ പ്രതി അർഹിക്കുന്ന ശിക്ഷയാണിതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.




