തന്ത്രിക്കെതിരെ തെളിവുകളുണ്ട്…. വിചാരണക്കോടതി പരാമർശം നീക്കണമെന്ന് എസ്ഐടി…. അപ്പീൽ ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസിലെ പ്രതിയായ തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ടി ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ തെറ്റാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ വാദം.

വിചാരണ വേളയിൽ തന്ത്രിക്കെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ വസ്തുതാപരമല്ലെന്ന് എസ്.ഐ.ടി അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ഇത്തരം പരാമർശങ്ങൾ പ്രതിയെ സഹായിക്കുമെന്നും ഇത് കേസിന്റെ സ്വാഭാവികമായ വിചാരണയെ ബാധിക്കുമെന്നും അപ്പീലിൽ പറയുന്നു.

സ്വർണ്ണാഭരണങ്ങൾ മാറ്റിയതുമായി ബന്ധപ്പെട്ട് തന്ത്രിക്ക് നേരിട്ട് അറിവുണ്ടെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹൈക്കോടതി അപ്പീൽ പരിഗണിക്കുന്നതോടെ കേസിൽ തന്ത്രിക്ക് വീണ്ടും കുരുക്ക് മുറുകാനാണ് സാധ്യത.

Related Articles

Back to top button