നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണയും മുസ്ലിം ലീഗ് 27 സീറ്റുകളിൽ മത്സരിക്കും.. തിരുവാമ്പാടി സീറ്റിൻ്റെ കാര്യത്തിൽ ധാരണയായി 

നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണയും മുസ്ലിം ലീഗ് 27 സീറ്റുകളിൽ മത്സരിക്കും. ഇതുസംബന്ധിച്ച് മുന്നണിയിൽ പ്രാഥമിക ധാരണയായി. ചില സീറ്റുകൾ വെച്ചുമാറുന്നത് സംബന്ധിച്ച് ചർച്ചകൾ ഉണ്ടായിരുന്നെങ്കിലും തിരുവാമ്പാടി സീറ്റിൻ്റെ കാര്യത്തിൽ മാത്രമാണ് ധാരണായായത്. ഇതിന് പകരും ലീഗിന് ഏത് സീറ്റ് നൽകുമെന്ന് തീരുമാനിച്ചിട്ടില്ല. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ കോണി ചിഹ്നനത്തിലും രണ്ടിടത്ത് സ്വതന്ത്ര ചിഹ്നത്തിലുമായിരുന്നു ലീഗ് മത്സരിച്ചത്. ഇത്തവണയും 27 ഇടത്ത് പാർട്ടിയ്ക്ക് സ്ഥാനാർഥികളെ നിർത്താൻ കഴിയും. തിരുവമ്പാടിയിൽ കോൺഗ്രസ് സ്ഥാനാർഥി വന്നാൽ മണ്ഡലം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് 

മലപ്പുറം ഡിസിസി അധ്യക്ഷൻ വിഎസ് ജോയ് ആകും തിരുവമ്പാടിയിലെ കോൺഗ്രസ് സ്ഥാനാർഥി. ജോയ്ക്ക് ഇവിടെ വിജയസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. അതേസമയം ഇടുക്കി നിയമസഭ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കവും കോൺഗ്രസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസിൽ നിന്ന് സീറ്റ് ഏറ്റെടുത്ത് മത്സരിച്ചാൽ മന്ത്രി റോഷി അഗസ്റ്റിനെ വീഴ്ത്താൻ കഴിയുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. എന്നാൽ സീറ്റ് വിട്ടുനൽകാൻ കേരളാ കോൺഗ്രസ് തയ്യാറാകുമോയെന്ന് കണ്ടറിയണം.ഇടുക്കിയിൽ മത്സരിക്കാൻ തയ്യാറെടുക്കണമെന്ന് ജില്ലാ നേതൃത്വത്തിന് കെപിസിസി നിർദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സ്ക്രീനിങ് കമ്മിറ്റിയിലാണ് ഡിസിസിക്ക് ഇത്തരം നിർദേശം നൽകിയത്. കേരള കോൺഗ്രസ് സ്ഥാനാർഥി നിന്നാൽ ഇവിടെ ജയസാധ്യത കുറവാണെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ. ചർച്ചകൾ പൂർത്തിയായാൽ സംസ്ഥാന നേതൃത്വമാകും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക.

നിലവിൽ മുസ്ലിം ലീഗുമായും ആർഎസ്പിയുമായിട്ടാണ് യുഡിഎഫിൽ പ്രാഥമിക സീറ്റ് ചർച്ചകൾ പൂർത്തിയായത്. കേരള കോൺഗ്രസുമായുള്ള ചർച്ചയിൽ ഇന്ന് തീരുമാനമാവും. കഴിഞ്ഞ തവണ പത്ത് സീറ്റിലായിരുന്നു കേരള കോൺഗ്രസ് മത്സരിച്ചത്. ഇതിൽ നാല് സീറ്റെങ്കിലും വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു സീറ്റും വിട്ട് നൽകില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫിൻ്റെ നിലപാട്.നാല് സീറ്റുകൾ ലഭിച്ചില്ലെങ്കിലും ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ മണ്ഡലം ഏറ്റെടുക്കാൻ കഴിഞ്ഞേക്കുമെന്നാണ്. അതേസമയം മുസ്ലിം ലീഗിന് പൊതുവെ വിജയ സാധ്യത കുറഞ്ഞ കോങ്ങാട്, പുനലൂർ സീറ്റുകൾ വിട്ട് നൽകാൻ ലീഗ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പക്ഷെ പകരം ഏത് സീറ്റ് നൽകുമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. കളമശേരി ഏറ്റെടുക്കാനും കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്.

Related Articles

Back to top button