ബാറുകളുടെ എണ്ണം 29 ൽ നിന്ന് 854 ആയി..ലൈസൻസ് പുതുക്കിയതിലൂടെ മാത്രം നാല് വർഷത്തിനുള്ളിൽ സർക്കാരിലെത്തിയത് 1225 കോടി..

സംസ്ഥാനത്ത് തഴച്ചുവളർന്ന് മദ്യവ്യവസായം. കഴിഞ്ഞ ഒരു വർഷത്തിനിടെ 17,000 കോടിയുടെ മദ്യം ബിവറേജസ് വഴി മാത്രം കുടിച്ചുതീർത്ത കേരളത്തിൽ ബാർ ലൈസൻസ് പുതുക്കുന്നതിലൂടെയും ഖജനാവിലെത്തുന്നത് കോടികളാണെന്ന് കണക്കുകൾ പറയുന്നു. 2016 മാർച്ച് 31ന് 29 ബാറുകളാണു സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 854 ആയി. നാല് വർഷത്തിനുള്ളിൽ ബാർ ലൈസൻസ് പുതുക്കുന്നതിലൂടെ മാത്രം സർക്കാരിന്റെ അക്കൗണ്ടിലെത്തിയത് 1225.57 കോടി രൂപയാണ്.

35 ലക്ഷം രൂപയാണ് നിലവിൽ ബാർ ലൈസൻസ് ഫീസ്. ഏറ്റവുമധികം ലൈസൻസ് ഫീസ് ലഭിച്ചത് എറണാകുളത്ത് നിന്നാണ്. 304.07 കോടിരൂപയാണ് ലഭിച്ചത്. തൃശൂരാണ് രണ്ടാം സ്ഥാനത്ത് 156.15 കോടിരൂപയാണ് ലഭിച്ചത്. 134.43 കോടി കിട്ടിയ തലസ്ഥാന ജില്ലയാണ് മൂന്നാമത്. 15.59 കോടി ലഭിച്ച കാസർഗോഡാണ് ഏറ്റവും കുറവ്.

2021 മുതൽ ആരംഭിച്ച ബാറുകളിൽ നിന്ന് മാത്രം ഫീസിനത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ 7.20 കോടി രൂപയാണ് ലഭിച്ചതെങ്കിൽ. 2022-23 ൽ 96 കോടിയായി ഉയർന്നു. 2023-24ൽ 13.65 കോടി, 2024-25ൽ 15.75 കോടി എന്നിങ്ങനെ സർക്കാരിലേക്ക് ലഭിച്ചിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.

Related Articles

Back to top button