ഡൽഹി നിയമസഭയിൽ നിന്ന് അതിഷി ഉൾപ്പെടെ 21 എഎപി എംഎൽഎമാരെ പുറത്താക്കി…കാരണം..

ലഫ്റ്റനൻ്റ് ഗവർണറുടെ നയ പ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷ നേതാവ് അതിഷി ഉൾപ്പെടെയുള്ള എഎപി എംഎൽമാരെ സഭയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിആർ അംബ്ദേക്കറിന്റെയും ഭഗത് സിങ്ങിൻ്റെയും ചിത്രങ്ങൾ ബിജെപി മാറ്റിയെന്ന് ആരോപിച്ചായിരുന്നു സഭയിലെ എഎപി യുടെ പ്രതിഷേധം. മദ്യനയ അഴിമതി കാരണം രണ്ടായിരം കോടി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ട് നിയമസഭയിൽ മേശപ്പുറത്ത് വെച്ചു.

ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടയിലും അതിഷി, ഗോപാൽ റായ് ഉൾപ്പെടെ നേതാക്കൾ ബഹളം വെച്ചു. ഇതേ തുടർന്ന് മാർഷൽമാരെ വിളിച്ച് ഇവരെ സഭയിൽ നിന്ന് സ്പീക്കർ വിജേന്ദ്ര ഗുപ്ത പുറത്താക്കി. എംഎൽഎമാർ നിയമസഭക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ 21 എംഎൽഎമാരെ 3 ദിവസത്തേക്ക് പുറത്താക്കി ഉത്തരവിറങ്ങി. എഎപി എംഎൽഎമാരെ പുറത്താക്കിയത് അംബേദ്കറുടെ പേര് പോലും സഭയിൽ ഉന്നയിക്കാതിരിക്കാൻ വേണ്ടിയാണെന്ന് അതിഷി ആരോപിച്ചു. ബിജെപിക്ക് അംബേദ്കറിനോട് വിരോധമുണ്ട്. ഇതുകൊണ്ടാണ് അംബേദ്കറുടെ പേര് പറയുന്നവരെയും ചിത്രം കാണിക്കുന്നവരെയും സഭയിൽ നിന്ന് മൂന്ന് ദിവസത്തേക്ക് പുറത്താക്കിയതെന്നും അവർ പറഞ്ഞു.

Related Articles

Back to top button