കേരളം ദൈവത്തിൻറെ സ്വന്തം നാടായതിന് പിന്നിൽ നവോത്ഥാന പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും

മാവേലിക്കര: കേരളം കണ്ട ഏറ്റവും വലിയ ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിന് കാരണം ജനാധിപത്യ പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ ഐതിഹാസികമായ പോരാട്ടമാണെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
എ.കെ.എസ്.ടി.യു ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി മാവേലിക്കരയിൽ നടന്ന വിദ്യാഭ്യാസ സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവത്തിൻറെ സ്വന്തം നാടായി കേരളം മാറിയതിനു പിന്നിൽ നവോത്ഥാന പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമാണ്. ദൈവത്തിൻ്റെ പേരുപറഞ്ഞ് ഇന്ന് നാട്ടിൽ ഭിന്നിപ്പുണ്ടാക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡൻ്റ് കെ.രാജേഷ് കുമാർ അധ്യക്ഷനായി. എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറിയായിരുന്ന ആർ.എൽ.കൃഷ്‌ണകുമാറിൻ്റെ സ്‌മരണയ്ക്കായി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകയും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എ.കെ.എസ്.ടി.യു മുൻ നേതാവുമായ വി.ആർ.രജിതക്ക് നൽകി. സി.പി.ഐ ജില്ല എക്സിക്യുട്ടിവ് അംഗം അഡ്വ.കെ.എസ് രവി, അഡ്വ.സി.എ അരുൺകുമാർ , ചാരുംമൂട് മണ്ഡലം സെക്രട്ടറി മുഹമ്മദ് അലി, ജോയിൻ്റ് കൗൺസിൽ ജില്ല സെക്രട്ടറി വി.എസ്.സൂരജ്, ജില്ല പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ്, ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോൺസൺ കെ.പാപ്പച്ചൻ, എസ്.അംജാദ്, കെ.രാജേഷ്, ആദർശ് തുളസിധരൻ, കെ.എസ്.സ്നേഹശ്രീ, വി.ആർ ബീന, ഉണ്ണി ശിവരാജൻ, കെ.രാജേഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം.ഡി ശ്രീകുമാർ സ്വാഗതവും, എ.കെ.എസ്.ടി.യു ജില്ലാ വെസ് പ്രസിഡൻ്റ് ഷിഹാബ് നൈന നന്ദിയും പറഞ്ഞു. ചടങ്ങിൽ കെ.റ്റെക് വിജയികളായ മാവേലിക്കരയിലെ വിവിധ ടി.ടി.ഐകളിലെ കുട്ടികളെ പന്ന്യൻ രവീന്ദ്രൻ അനുമോദിച്ചു.

Related Articles

Back to top button