സുകുമാരക്കുറുപ്പിന് എന്ത് സംഭവിച്ചു…. ദുരൂഹതയ്ക്ക് ഉത്തരം തേടാൻ ക്രൈംബ്രാഞ്ച്….

തിരുവനന്തപുരം: കേരളത്തിന്‍റെ കുറ്റകൃത്യ ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹത നീക്കാൻ കേരള പൊലീസ്, പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന് എന്ത് സംഭവിച്ചെന്ന് വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. രഹസ്യ അന്വേഷണത്തിനാണ് ക്രൈംബ്രാഞ്ച് നീക്കം. കുറുപ്പ് എവിടെപ്പോയി എന്നത് 42 വർഷം നീണ്ട ദുരൂഹതയാണ്. ഇൻഷുറൻസ് തട്ടിയെടുക്കാനായി സുഹൃത്തിനെ ചുട്ടുകൊലപ്പെടുത്തുകയായിരുന്നു കുറുപ്പ്. കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോയെന്ന് ഇനിയും വ്യക്തമല്ല. വർഷങ്ങളായി മരവിച്ച കേസാണ് ക്രൈംബ്രാഞ്ചിൽ പുനഃപരിശോധിച്ചത്. കേരള പോലീസിന്റെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപുള്ളിയാണ് സുകുമാരക്കുറുപ്പ്. ഐജി അജിത ബീഗത്തിൻ്റെ നേതൃത്വത്തിൽ കേസിൻ്റെ പരിശോധന നടത്തിയിരിക്കുകയാണ്.

Related Articles

Back to top button