ഹൈസ്‌കൂൾ ക്ലാസുകളിലെ കുട്ടികൾക്ക് പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്…

തിരുവനന്തപുരം: ഹൈസ്‌ക്കൂള്‍ ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. ഈ അധ്യയന വര്‍ഷത്തേക്കാണ് സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കിയത്. ഇതോടെ 8,9,10 ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പഠന പിന്തുണ ക്ലാസുകളും ഇല്ലാതാകും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പഠന നിലവാരം ഉറപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്.

എഴുതാനും വായിക്കാനും അറിയാത്തവര്‍ പത്താം ക്ലാസില്‍ എ പ്ലസ് നേടുന്നതായി വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിലവാരം ഉറപ്പാക്കാന്‍ മിനിമം മാര്‍ക്ക് നിശ്ചയിച്ചത്. ആദ്യഘട്ടത്തിൽ എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തി. പിന്നീട് ഒന്‍പതാം ക്ലാസിലും മിനിമം മാർക്ക് നിര്‍ബന്ധമാക്കിയിരുന്നു.

Related Articles

Back to top button