വീട്ടിൽ ആരുമില്ലാത്ത നേരം നോക്കി അതിക്രമം…. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ഉപദ്രവിച്ച പെയിന്റിങ് തൊഴിലാളി പിടിയിൽ…..

കൊച്ചി: അങ്കമാലിയിൽ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ രാജേഷ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ച് പെയിന്റിങ് ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ അമ്മയും സഹോദരനും പുറത്തുപോയ സമയം നോക്കിയാണ് പ്രതി വീട്ടിലെത്തിയത്. മതിൽ ചാടിക്കടന്ന് അകത്തുകയറിയ ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ വീട്ടിൽ വെച്ച് തന്നെ തടഞ്ഞുവെച്ചു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സൈക്കിളിൽ വീടിന് മുന്നിലൂടെ പോകുമ്പോൾ സ്ഥിരമായി വീട്ടിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷമാണ് പ്രതി ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇയാൾ ലഹരിമരുന്നിന് അടിമയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. ഇരയായ പെൺകുട്ടിക്ക് ആവശ്യമായ വൈദ്യസഹായവും കൗൺസിലിംഗും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button