കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു…വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാനായില്ല…

ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് വിവാദത്തിലായ നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. രാജ്യത്തെ 5440 പരീക്ഷ കേന്ദ്രങ്ങളിലായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുനഃപരീക്ഷ എഴുതുന്നത്. വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാനായില്ല.
ഡൽഹി കൻ്റോൺമെൻ്റ് കേന്ദ്ര വിദ്യാലയ പരീക്ഷ കേന്ദ്രത്തിലും വൈകിയെത്തിയ വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ സാധിച്ചില്ല. ട്രാഫിക് ബ്ലോക്ക് കാരണമാണ് വൈകിയത് എന്ന് പിതാവ് പറഞ്ഞു. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. ഗതാഗതക്കുരുക്ക് കാരണമാണ് വൈകിയത് എന്ന് വിദ്യാർഥിയുടെ പിതാവ് 24 നോട് പറഞ്ഞു.
ബയോമെട്രിക് പരിശോധനകൾ അടക്കം പൂർത്തിയാക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടുമണിക്ക് പരീക്ഷ തുടങ്ങുന്നതിനാൽ പ്രവേശനം അനുവദിക്കാൻ ആകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പരീക്ഷ എഴുതാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് വൈകിയെത്തിയ വിദ്യാർഥിനി മടങ്ങി.



