ഗവ. പ്ലീഡര്‍ നിയമന തര്‍ക്കം…..ലോയേഴ്‌സ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി….

കൊച്ചി: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ വിവാദം കനക്കുന്നതിനിടെ ലോയേഴ്‌സ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സാബു തൊഴുപ്പാടന്‍ രംഗത്തെത്തി. ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് അനൂപ് നായര്‍ വി ഡി സതീശന് അടുപ്പമുള്ളയാളാണെന്നാണ് ആരോപണം. ആര്‍എസ്എസ്, എസ്എഫ്‌ഐ പശ്ചാത്തലമുള്ളവരുടെ പേരുകള്‍ നല്‍കിയത് ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റാണെന്ന് സാബു ചൂണ്ടിക്കാട്ടി.

അനൂപ് നായരെ ഐഎല്‍സി ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് ആക്കിയതും വി ഡി സതീശന്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധം എന്തെന്നറിയില്ല. താരതമ്യേന ജൂനിയറായ അനൂപ് നായരെ സ്റ്റേറ്റ് അറ്റോര്‍ണി ആയി നിയമിക്കുകയും ചെയ്തു. അനൂപ് നായര്‍ നല്‍കിയ പട്ടികയിലാണ് വിവാദമായ പേരുകള്‍ വന്നതെന്നും സാബു വിശദീകരിച്ചു. സ്റ്റേറ്റ് അറ്റോര്‍ണി സ്ഥാനത്ത് നിന്നും ഐഎല്‍സി ഹൈക്കോടതി യൂണിറ്റ് പ്രസിഡണ്ട് സ്ഥാനത്തുനിന്നും അനൂപിനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്ലീഡര്‍മാരായി നിയമിച്ചവരില്‍ ബഹുഭൂരിപക്ഷം പേരും ലോയേഴ്‌സ് കോണ്‍ഗ്രസുകാരല്ലെന്നും സംസ്ഥാന കമ്മിറ്റി നല്‍കിയ പട്ടികയിലെ മുഴുവന്‍ പേരെയും അവഗണിച്ചെന്നും സാബു ആരോപിക്കുന്നു.

Related Articles

Back to top button