‘പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല; രാഷ്ട്രീയ പോരാട്ടം തുടരും’

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ സഖ്യയോഗത്തിലെ തന്റെ പ്രസംഗം പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിണറായി വിജയനെ കെട്ടിപ്പിടിക്കാനാവില്ലെന്നും ഓരോ പാര്‍ട്ടിക്കും അവരുടെതായ നിലനില്‍പ്പ് ഉണ്ടെന്നും ഇന്ത്യ എന്ന ആശയം പ്രതിരോധത്തിലാകുമ്പോള്‍ പ്രതിപക്ഷം ഒറ്റക്കെട്ടാകുമെന്നും രാഹുല്‍ പറഞ്ഞു. ജൂണ്‍ എട്ടിന് നടന്ന ഇന്ത്യാ സഖ്യയോഗത്തില്‍ രാഹുലിനെതിരെ ഇടതുപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശം അപലപനീയമാണെന്ന് ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്ത സിപിഎം പ്രതിനിധി ജോണ്‍ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഇത്തരം പരാമര്‍ശം ഇന്ത്യസഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ബ്രിട്ടാസ് യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ സിപിഐ ദേശീയ സെക്രട്ടറി ജി രാജയും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ഇടുതപക്ഷം ഇടതുപക്ഷമല്ലാതായി മാറിയെന്ന പരാമര്‍ശം ശരിയായില്ലെന്ന് ജി രാജ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button