ബിഹാർ പോളിങ് ബൂത്തിലേക്ക്… ജനവിധി തേടുന്നവരിൽ തേജസ്വി അടക്കം പ്രമുഖർ
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് അൽപസമയത്തിനകം ആരംഭിക്കും. 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുന്നത്. 1341 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളിൽ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.
ബിഹാർ ഉപ മുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ്കുമാർ സിൻഹ, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, ആർജെഡി വിട്ട് പുതിയ പാർട്ടി രൂപീകരിച്ച തേജ്പ്രതാപ് യാദവ്, ഗായകരായ മൈഥിലി ഠാക്കൂർ, റിതേഷ് രഞ്ജൻ പാണ്ഡെ തുടങ്ങിയ പ്രമുഖർ മത്സരരംഗത്തുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിനാണ്. 14 ന് ഫലം പ്രഖ്യാപിക്കും.



