ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ‘ആന’യെ നടയിരുത്തി; വഴിപാടായി അടച്ചത്
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി മുഖ്യകാര്‍മികനായി.
ബംഗളൂരു സ്വദേശിനിയായ സരസ്വതിയാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.
ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ അഡ്മിനിസ്ട്രേറ്റർ ഒ.ബി. ബി അരുൺകുമാർ, ക്ഷേത്രം ഡി.എ. പ്രമോദ് കളരിക്കൽ, ജീവധനം ഡി.എ. എം രാധ, ഫിനാൻസ് ഡി.എ. കെ ഗീത, അസി.മാനേജർമാരായ എ.വി. പ്രശാന്ത്, അസി.മാനേജർ (ജീവജീവധനം) ഇ. സുന്ദര രാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരന്‍ നമ്പ്യാര്‍, കണ്ടിയൂര്‍ പട്ടം വാസുദേവന്‍ നമ്പീശന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വഴിപാട് നേർന്ന സരസ്വതിയും കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങില്‍ സന്നിഹിതരായി.