കൊട്ടാരക്കര ടിപ്പർ അപകടം….ഇടപെട്ട് ആരോഗ്യമന്ത്രി….

കൊട്ടാരക്കര അപകടത്തിൽ പരിക്കേറ്റ് 13 വയസ്സുകാരൻ കൗശൽ തീവ്രപരിചണ വിഭാഗത്തിൽ തുടരുകയാണ്. കുട്ടിയുടെ ചികിത്സക്ക് സർക്കാർ ധനസഹായം നൽകിയില്ലെന്ന് ഇന്നലെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയ കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്. കുടുബത്തിൻെറ പരാതി പുറത്തുവന്നതിന് പിന്നാലെ ആരോഗ്യ മന്ത്രി കെ.മുരളീധരൻ വിഷയത്തിൽ ഇടപെട്ടു.

ചില സാങ്കേതിക കാരണങ്ങളാൽ ആരോഗ്യകിരണം പദ്ധതിയിൽ കുട്ടിയെ ഉള്‍പ്പെടുത്താൻ കഴിയുന്നില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ പറയുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ കുട്ടിയുടെ അച്ഛനെയും അമ്മയെ നേരിട്ട് കണ്ടു. മുഴുവൻ ചികിത്സ ചെലവും ഏറ്റെടുത്തതായും അറിയിച്ചു.

Related Articles

Back to top button