ഉരുൾപൊട്ടൽ രണ്ടു ജീവനുകൾ കവർന്നു,ഒരാളെ കാണാതായി….

ഇടുക്കി ജില്ലയിലെ അടൂർമലയിലും പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുമുണ്ടായ അതിശക്തമായ ഉരുൾപൊട്ടലുകൾ . ശനിയാഴ്ച പുലർച്ചെയുണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടുകൾ ഒലിച്ചുപോകുകയും രണ്ടുപേർ മരണപ്പെടുകയും ചെയ്തു.
അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെടുത്തു. അടൂർമല സ്വദേശി രവിയുടെ ഭാര്യയായ സുമതിയുടെ മൃതദേഹം വീട് നിന്നിരുന്ന സ്ഥലത്തുനിന്നും ഏതാണ്ട് 500 അടിയോളം താഴെനിന്നാണ് രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്. മലമുകളിൽ നിന്ന് കുത്തിയൊലിച്ചുവന്ന മണ്ണും കല്ലും ആ പ്രദേശത്തെ ഒന്നടങ്കം തകർത്തെറിഞ്ഞു.
പൂഞ്ഞാർ പയ്യാനിത്തോട്ടത്തുണ്ടായ മറ്റൊരു ഉരുൾപൊട്ടലിലും വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെയും പുലർച്ചെ രണ്ട് മണിയോടെയാണ് ദുരന്തം ആഞ്ഞടിച്ചത്. പ്രദേശവാസിയായ ജോണിയുടെ വീട് പൂർണ്ണമായും മണ്ണെടുത്ത് ഒലിച്ചുപോയി. സംഭവസമയം വീട്ടിലുണ്ടായിരുന്ന ജോണിയുടെ മകൻ ജോസഫിന്റെ മൃതദേഹം കണ്ടെടുത്തു. എന്നാൽ ജോണിയുടെ ഭാര്യ ഗ്രേസിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗ്രേസിക്കായുള്ള തീവ്രമായ തിരച്ചിൽ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇപ്പോഴും തുടരുകയാണ്.



