പ്രധാനമന്ത്രിയെ കൊണ്ടുവന്നത് തിരിച്ചടിച്ചു…പണി പാളി’യത് മന്ത്രി റിയാസിനെ തഴഞ്ഞതോടെ

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതോടെ, ആ ചടങ്ങ് തന്നെ ബഹിഷ്കരിച്ചാണ് ഇടതുപക്ഷ സർക്കാർ തിരിച്ചടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടി ഇതോടെ ദേശീയ ശ്രദ്ധതന്നെയാണ് ആകർഷിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കും ഈ സംഭവം നാണക്കേടായിട്ടുണ്ട്.

എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് വകുപ്പ് മന്ത്രിയെ തന്നെ ഒഴിവാക്കിയത്. ഇത് ബോധപൂർവ്വമാണ് എന്നാണ് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും, വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസും എല്ലാം ഈ പദ്ധതി നടപ്പാക്കാൻ എടുത്ത ഇടപെടലുകൾ കേന്ദ്ര സർക്കാറും ബി.ജെ.പിയും എത്രയൊക്കെ മറച്ച് വയ്ക്കാൻ ശ്രമിച്ചാലും അതൊന്നും തന്നെ ഈ കേരളത്തിൽ വിലപോവുകയില്ല. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ വലിയ തുക നൽകിയത് സംസ്ഥാന സർക്കാരാണ്. അല്ലാതെ കേന്ദ്ര സർക്കാറല്ല എന്നതും നാം ഓർക്കണം.

ദേശീയപാത നിർമാണത്തിൽ എല്ലാ നിലയിലും സംസ്ഥാന സർക്കാർ ഇടപെട്ടിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ പണം ചെലവഴിച്ചിരിക്കുന്നത് എൻഎച്ച് 66നാണ്. 5600 കോടിയാണ് ഇത്തരത്തിൽ ചെലവഴിച്ചത്. കടമെടുപ്പ് പരിധിയിൽ കൂടി ഉൾപ്പെടുത്തിയപ്പോൾ 12000 കോടിക്ക് തുല്യമായി ഇത് മാറിയിട്ടുണ്ട്. എല്ലാ റീച്ചുകളുടെയും റിവ്യൂ യോഗങ്ങൾ കൃത്യമായി തന്നെ പൊതുമരാമത്ത് വകുപ്പ് നടത്തിയിട്ടുമുണ്ട്. ഇതെല്ലാം കണ്ടാണ് മുൻപ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിതന്നെ സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിച്ചിരുന്നത് എന്നതും നാം കണ്ട കാര്യമാണല്ലോ? എന്നിട്ടും മന്ത്രിയെ തഴഞ്ഞത് എന്തിനാണ് എന്നാണ് പ്രതിപക്ഷം പോലും ഇപ്പോൾ ചോദിക്കുന്നത്.

Related Articles

Back to top button