ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന…ജീവനക്കാരെ സ്വാധീനിക്കാൻ ജയിൽ ഡിഐജിയുടെ ശ്രമം…
വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ മൊഴി നൽകിയ ജീവനക്കാരെ സ്വാധീനിക്കാൻ ജയിൽ ഡിഐജിയുടെ ശ്രമം. ജയിൽ മധ്യമേഖല ഡിഐജി പി.അജയകുമാറിനെതിരെ 20 ജീവനക്കാരാണ് മൊഴി നൽകിയത്. അജയ കുമാറിനൊപ്പം ജയിലിലെത്തിയ പവർ ബ്രോക്കർ തൃശൂർ സ്വദേശി ബാലചന്ദ്രൻ്റെ സഹായത്തോടെയാണ് ജയിൽ ഡിഐജി ശ്രമം നടത്തിയത്. ഇക്കാര്യവും ജീവനക്കാർ പരാതിയായി നൽകും.
സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരുന്നു. ജയിൽ ആസ്ഥാനത്തെ ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്തത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറി ആകും നടപടി സ്വീകരിക്കുക.