തൊട്ടതെല്ലാം പൊന്നാക്കിയ സരിൻ..രാഹുലിന് മുന്നിൽ വീണു…
ജീവിതത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയയാളാണ് ഡോ പി സരിൻ. വ്യക്തിജീവിതത്തിലും ആവശ്യത്തിലധികം റിവേഴ്സ് ഗിയറുകളും കരിയർ ഷിഫ്റ്റുകളും നടത്തിയ പാലക്കാട്ടുകാരൻ. എന്നാൽ എല്ലാം ലക്ഷ്യത്തിലെത്തിയിട്ടേ സരിൻ അടങ്ങിട്ടുള്ളൂ. ആദ്യം എംബിബിഎസ് പഠനം നടത്തി ഡോക്ടറായി, പിന്നീട് അതുപേക്ഷിച്ച് ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസുകാരനായി. അതിനിടയിൽ നിയമ പഠനവും തുടങ്ങി. ഒടുവിൽ അതെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയ വഴി സ്വീകരിച്ച് കോൺഗ്രസിന്റെ ഡിജിറ്റൽ വിഭാഗത്തിന്റെ ഹെഡായും സംസ്ഥാനത്തെ പ്രധാന നേതാവായും മാറി. ഇത് വരെയുള്ള സരിന്റെ ജീവിത യാത്ര ഏതാണ്ട് ക്രിസ്റ്റൽ ക്ലിയർ ആയിരുന്നുവെന്ന് പറയാം.
എന്നാൽ അതിന്റെ ശേഷമാണ് സരിന്റെ കരിയറിൽ അപ്രതീക്ഷിത ട്വിസ്റ്റുണ്ടാകുന്നത്. രാഷ്ട്രീയ പടലപ്പിണക്കത്തിൽ അത് വരെ പൊക്കിപ്പറഞ്ഞ കോൺഗ്രസിൽ നിന്നും സരിന് ഒരു സുപ്രഭാതത്തിൽ ഇറങ്ങിവരേണ്ടി വരുന്നു. രാഷ്ട്രീയ പടലപിണക്കം എന്നതിനേക്കാൾ സ്ഥാനാർത്ഥി തർക്കം എന്ന് പറയുന്നതാവും കൂടുതൽ ശരി. മുമ്പ് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയിൽ ടീച്ചറമ്മയെ തോൽപ്പിച്ച് കേന്ദ്രപാർലമെന്റിലേക്ക് പോയപ്പോൾ ഒഴിഞ്ഞ കസേരയിലേക്ക് ഷാഫിയുടെ നോമിനിയായ രാഹുൽ മാങ്കൂട്ടത്തിനൊപ്പം സരിനും കണ്ണ് വെച്ചിരുന്നു.