‘കൊച്ചി മെട്രോ പേര് മാറ്റില്ല’… സർക്കാർ തീരുമാനമാണ് അവസാന വാക്കെന്ന്…

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് നിലവിൽ പരിഗണനയിലില്ലെന്ന് കെഎംആർഎൽ എംഡി ലോകനാഥ് ബെഹ്റ. സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുമായി ആലോചിക്കാതെ പത്രവാർത്ത നൽകിയ സാഹചര്യത്തിൽ താൻ എന്തിന് പ്രതികരിക്കണമെന്നായിരുന്നു ബെഹ്റയുടെ മറുപടി. പേര് മാറ്റവുമായി ബന്ധപ്പെട്ട് പ്രൊപ്പോസൽ വെക്കുക മാത്രമാണ് ചെയ്തതെന്നും സർക്കാർ ഏത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനൊപ്പം കെഎംആർഎൽ ഉണ്ടാകുമെന്നും ലോകനാഥ് ബെഹ്റ വ്യക്തമാക്കി.
അതേസമയം, ഓണം വളരെ ശ്രദ്ധയോടെ ആഘോഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനം ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഓണം എത്തുന്നത്. പെൻഷൻ നേരത്തെ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വീണാ വിജയനെതിരായ അന്വേഷണത്തിൽ ഈ സ്ഥാനത്തിരുന്ന് പ്രതികരിക്കുന്നത് അനൗചിത്യമാണെന്നും പ്രതികരിക്കേണ്ടവർ പ്രതികരിക്കട്ടെയെന്നും സതീശൻ പറഞ്ഞു. പുനർജനി പദ്ധതിയിൽ ക്രമക്കേടില്ലെന്ന് മുൻ സർക്കാരിന്റെ കാലത്ത് തന്നെ കണ്ടെത്തിയതാണെന്നും ഏത് ഏജൻസി അന്വേഷിച്ചാലും ക്ലീൻ ചിറ്റ് ലഭിക്കുമെന്നും താൻ നേരത്തെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസി സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കായിക വകുപ്പിന്റെ റിപ്പോർട്ട് പരിശോധിച്ചുവരികയാണ്. വൈകാതെ തുടർനടപടികൾ ഉണ്ടാകുമെന്നും ഏത് തരത്തിലുള്ള അന്വേഷണമാണ് നടക്കുകയെന്ന് ഉടൻ വ്യക്തമാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.



