പനിച്ച് തലകറങ്ങി കിടന്ന യുവതിയെ സഹായവാഗ്ദാനം നൽകി കയറിപ്പിടിച്ചു.. മണിക്കൂറുകൾക്കകം..
ഇരിങ്ങാലക്കുട ഗവ. ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ യുവതിയെ മാനഹാനി വരുത്തിയ കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. ഇരിങ്ങാലക്കുട ലൂണ ഐ.ടി.സിക്ക് സമീപം താമസിക്കുന്ന അരിക്കാട്ട്പറമ്പില്‍ വീട്ടില്‍ ഹിരേഷി (39) നെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി പനി മൂലം ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിലേക്ക് ചികിത്സക്കായി വരുകയായിരുന്നു. ബസ് ഇറങ്ങി ആശുപത്രിയിലേക്ക് നടക്കുമ്പോള്‍ തലകറങ്ങിയതിനെ തുടര്‍ന്ന് യുവതി റോഡരികില്‍നിന്നു.പ്രതി യുവതിയെ കൈയില്‍ പിടിച്ച് താങ്ങി നിര്‍ത്തി സഹായ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് യുവതിയെ ഇരിങ്ങാലക്കുട ഗവ. ആശുപത്രിയില്‍ എത്തിച്ച ശേഷം യുവതിയോട് ഒ.പി. ടിക്കറ്റ് എടുത്ത് തരാമെന്നും താന്‍ ആശുപത്രി ജീവനക്കാരനാണെന്ന് തെറ്റിധരിപ്പിച്ച് മുകളിലെ നിലയില്‍ പോയി വിശ്രമിക്കാന്‍ പറഞ്ഞയച്ചു. യുവതി മുകളിലെ നിലയില്‍ പോയി ബെഡില്‍ കിടന്ന് വിശ്രമിക്കുമ്പോള്‍ പ്രതി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.