അധ്യാപികയുടെ നഗ്നവിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.. പ്രായപൂർത്തിയാകാത്ത നാലു വിദ്യാർത്ഥികൾ അറസ്റ്റിൽ…
അധ്യാപികയുടെ അർധനഗ്നവിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ നാല് വിദ്യാർഥികൾ അറസ്റ്റിൽ. പത്താം ക്ലാസ്സ് വിദ്യാർത്ഥിയും മൂന്ന് സുഹൃത്തുക്കളും ഉൾപ്പെടെ നാല് പ്രായപൂർത്തിയാകാത്തവരെയാണ് അധ്യാപിക നൽകിയ പരാതിയേത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾ പകർത്തിയ വീഡിയോ ഇവർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് വ്യാപകമായ ജനരോഷത്തിന് ഇടയാക്കി.ഉത്തർപ്രദേശ് ആഗ്രയിലാണ് സംഭവം നടന്നത്.
പഠനത്തിൽ പിന്നോക്കമുള്ള വിദ്യാർത്ഥികൾക്ക് അധ്യാപിക പ്രത്യേക ക്ലാസ് നല്കുന്നുണ്ടായിരുന്നു. ക്ലാസിനായി അധ്യാപികയുടെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ ഇവർ കുളിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ പകർത്തി. പിന്നീട് തങ്ങളോടൊപ്പം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ അധ്യാപികയെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.ഇതോടെ ഇവരിൽ നിന്നും അധ്യാപിക അകലം പാലിച്ചു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ അവർക്കുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും, ദൃശ്യങ്ങൾ സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. വിഡിയോ പുറത്തുവന്നതോടെ കടുത്ത മാനസിക സംഘർഷത്തിലായ അധ്യാപിക പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്.