എതിരില്ലാതെ, നിതിൻ നബിൻ ബിജെപി ദേശീയ അധ്യക്ഷൻ

ബിജെപിയുടെ ദേശീയ അധ്യക്ഷനായി 45 വയസുകാരനായ നിതിൻ നബിൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ വർക്കിങ് പ്രസിഡന്റ് പദവി വഹിച്ചിരുന്ന എതിരില്ലാതെയാണ് നിതിൻ നബിൻ എതിരില്ലാതെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി അധ്യക്ഷനാകുന്ന എറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് നിതിൻ നബിൻ. ബിജെപി അധ്യക്ഷനായി നിതിൻ നബിൻ തിരഞ്ഞെടുക്കപ്പെട്ട വിവരം ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.
നിതിൻ നബിന്റെ പേര് മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടതെന്ന് റിട്ടേണിംഗ് ഓഫീസർ കെ. ലക്ഷ്മൺ അറിയിച്ചു. സംസ്ഥാന ഘടകങ്ങളിൽ നിന്നും പാർലമെന്റിറി പാർട്ടിയിൽ നിന്നുമായി 37 സെറ്റ് നാമനിർദ്ദേശ പത്രികകളാണ് നിതിൻ നബിനായി സമർപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും നിതിൻ നബിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി തുടങ്ങിയ മുതിർന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും യോഗി ആദിത്യനാഥ് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പത്രികാ സമർപ്പണ വേളയിൽ സന്നിഹിതരായിരുന്നു.
ബിഹാൽ അഞ്ച് തവണ എംഎൽഎയായ നിതിൻ നബിനെ ഇക്കഴിഞ്ഞ ഡിസംബർ 15 നാണ് ബിജെപിയുടെ വർക്കിങ് പ്രസിഡന്റായി നിയമിച്ചത്. 2020 മുതൽ ബിജെപി ദേശീയ അധ്യക്ഷ പദവി വഹിച്ചിരുന്ന ജെ പി നദ്ദയുടെ പിൻഗാമിയായാണ് നിതിൻ നബിൻ ചുമതലയേൽക്കുന്നത്. ബിഹാറിലെ നിതീഷ്‌കുമാർ മന്ത്രിസഭയിൽ റോഡ് നിർമാണം, നഗരവികസനം, ഭവന നിർമാണം, നിയമ – നീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരിക്കെയാണ് നിതിൻ നബിയ്ക്ക് പാർട്ടിയെ നയിക്കാനുള്ള ചുമതല ലഭിക്കുന്നത്.



