അച്ഛ അമ്മയെ കൊറേ അടിക്കുമായിരുന്നു… അമ്മ കൊള്ളാത്തവളാണെന്നൊക്കെ അച്ഛൻ പറയുമെന്നായിരുന്നു..അന്വേഷണത്തിൽ നിന്ന് പൊലീസ് ഒഴിഞ്ഞ് മാറുന്നു…
വർക്കലയിലെ രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് പൊലീസ് ഒഴിഞ്ഞ് മാറുന്നുവെന്ന് കുടുംബത്തിന്റെ ആരോപണം. ഭർത്താവിന്റെ മർദനത്തെ കുറിച്ച് വർക്കല പൊലീസിൽ പല തവണ പരാതി നൽകിയിട്ടും പൊലീസ് അവഗണിച്ചുവെന്ന് രേഷ്മയുടെ കുടുംബം ആരോപിച്ചു. മർദന ദൃശ്യങ്ങൾ അടങ്ങിയ ഫോൺ പോലും പരിശോധിച്ചില്ലെന്നും രേഷ്മ ആത്മഹത്യ ചെയ്തുവെന്ന എഫ്ഐആർ കളവാണെന്നും കുടുംബം പറഞ്ഞു. സ്റ്റേഷനിൽ പോയാൽ പോലീസ് അപമാനിക്കുകയാണെന്നും ഒരു തവണ പോലും പൊലീസ് തങ്ങളുടെ വീട്ടിൽ വന്നിട്ടില്ലെന്നും കുടുംബം പറഞ്ഞു. അതേസമയം അച്ഛൻ അമ്മയെ നിരന്തരം മർദിക്കാറുണ്ടെന്ന് രേഷ്മ രാജേന്ദ്രൻ ദമ്പതികളുടെ മകളും പറഞ്ഞു. ‘അച്ഛ അമ്മയെ കൊറേ അടിക്കുമായിരുന്നുവെന്നും അമ്മ കൊള്ളാത്തവളാണെന്നൊക്കെ അച്ഛൻ പറയുമെന്നായിരുന്നു കുട്ടികൾ പറഞ്ഞത്.
രേഷ്മയെ ഭർത്താവ് രാജേന്ദ്രൻ കൊല്ലുമെന്ന് പറയുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. എന്നിട്ടും കുടുംബം നൽകിയിരിക്കുന്ന മൊഴിയല്ല എഫ്ഐആറിൽ എഴുതിയിരിക്കുന്നത് എന്നും കുടുംബം ആരോപിച്ചു. മരണത്തിൽ സംശയമുണ്ടെന്ന് കുടുംബം പൊലീസിനെ അറിയിച്ചിരുന്നതാണെന്നും എന്നാൽ എഫ്ഐആർ വന്നപ്പോൾ ആ മൊഴി അതിൽ ഇല്ലെന്നും കുടുംബം പറഞ്ഞു. പിന്നാലെ കൊടുത്ത പരാതിയിലും നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു.