മീനാക്ഷിയും ശിവഘോഷും പ്രണയത്തിൽ.. ഇടയ്ക്കിടെ വാടകവീട്ടിൽ എത്താറുണ്ടെന്നും നാട്ടുകാർ.. യുവാവിനെയും യുവതിയേയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…
യുവതിയേയും യുവാവിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അടിമാലി കൊന്നത്തടി മണിയനാനിക്കൽ ശിവഘോഷ് (20), അടിമാലി പാറത്തോട് പൂതാളി ഇഞ്ചപ്ലായ്ക്കൽ മീനാക്ഷി (20) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശിവഘോഷിന്റെ കുടുംബം വാടകയ്ക്കു താമസിക്കുന്ന ഇടുക്കി ഉടുമ്പന്നൂർ പാറേക്കവലയിലെ വീടിനുള്ളിലായിരുന്നു മൃതദേഹങ്ങൾ. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശിവഘോഷ് ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശിവഘോഷ് വാഴക്കുളത്ത് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ്. മീനാക്ഷി വാഴക്കുളത്ത് ടീച്ചർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഎഡ് വിദ്യാർത്ഥിനിയാണ്. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഇരുവരും ഇടയ്ക്ക് പാറേക്കവലയിലെ വരാറുണ്ടെന്നും നാട്ടുകാർ പറയുന്നു. യുവാവിനെ വീടിനുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിലും യുവതിയെ മറ്റൊരു മുറിയിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചക്ക് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബന്ധുവായ ആദർശ് ഫോണിൽ ശിവഘോഷിനെ പലപ്രാവശ്യം വിളിച്ചെങ്കിലും കിട്ടിയില്ല. അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ ശിവഘോഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ അയൽവാസികളുടെ സഹായത്തോടെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീടു വീടിനുള്ളിൽ കയറിയവരാണ് അടുത്ത മുറിയിൽ മീനാക്ഷിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കരിമണ്ണൂർ പൊലീസ് അന്വേഷണം തുടങ്ങി. മീനാക്ഷിയുടെ കഴുത്തിൽ ഷാൾ മുറുക്കിയ പാടുണ്ടെന്നും പിടിവലി നടന്നതിന്റെ ലക്ഷണമുണ്ടെന്നും പൊലീസ് കണ്ടെത്തി. തൊടുപുഴ ഡിവൈഎസ്പി പി.കെ.സാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. തർക്കത്തെത്തുടന്നു മീനാക്ഷിയെ കൊലപ്പെടുത്തിയ ശേഷം ശിവഘോഷ് ആത്മഹത്യ ചെയ്തതാകാമെന്നാണു നിഗമനം. പോസ്റ്റ്‌മോർട്ടത്തിനു ശേഷം വ്യക്തതയുണ്ടാവുമെന്നു ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു പറഞ്ഞു. ശിവഘോഷിന്റെ പിതാവ്: ഷാജി. അമ്മ: ജയ്മോൾ. മീനാക്ഷിയുടെ പിതാവ്: പരേതനായ ഷൈജു. അമ്മ: ഷിജി.