‘കൊല്ലാതെ എന്ത് ചെയ്യും, അവരെ സെക്സ് റാക്കറ്റിന് വില്‍ക്കുന്നത് കാണണോ?’… അമ്മയേയും സഹോദരിമാരേയും….
നാല് സഹോദരിമാരേയും അമ്മയേയും കൊലപ്പെടുത്തിയത് അവർ വില്പനചരക്കായി മാറുന്നത് കാണാൻ താത്പര്യമില്ലാത്തതിനാലെന്ന് പ്രതി.
തന്നെയും അച്ഛനെയും ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം സഹോദരിമാരെ സെക്സ് റാക്കറ്റിന് വില്ക്കാൻ ഏതാനും പ്രദേശവാസികള്‍ ശ്രമിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് സഹോദരിമാരെ കൊലപ്പെടുത്തിയതെന്നും പ്രതി പറയുന്നു. ഇത് വ്യക്തമാക്കുന്ന വീഡിയോയും പ്രതി ചിത്രീകരിച്ചിട്ടുണ്ട്.
വീഡിയോയില്‍ കുടുംബത്തെ എങ്ങനെയാണ് താൻ കൊലപ്പെടുത്തിയതെന്നും കൃത്യത്തിന് അച്ഛൻ സഹായിച്ചുവെന്നും പ്രതി അർഷാദ് പറയുന്നുണ്ട്. കൊലപാതകത്തിലേക്ക് നയിച്ചത് തന്റെ അയല്‍വാസികളും ഭൂമാഫിയകളുമാണെന്നും പ്രതി വ്യക്തമാക്കുന്നുണ്ട്. തന്റെ അമ്മയേയും മൂന്ന് സഹോദരിമാരേയും കൊലപ്പെടുത്തിയെന്നും നാലാമത്തെ സഹോദരി ഇപ്പോള്‍ മരിക്കുമെന്നുമാണ് യുവാവ് വീഡിയോയില്‍ പറയുന്നത്.
‘ഈ തീരുമാനമെടുക്കാൻ കാരണം അയല്‍വാസികളായ ആളുകളാണ്. ഞാനെന്റെ അമ്മയേയും സഹോദരിമാരേയും കൊലപ്പെടുത്തി. ഈ വീഡിയോ കിട്ടുമ്ബോള് നാട്ടുകാരാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസിന് മനസിലാകണം. അവർ ഞങ്ങളുടെ വീട് തട്ടിയെടുക്കാൻ ശ്രമിച്ചു. ഞങ്ങള്‍ പ്രതികരിച്ചു. എന്നാല്‍ ഞങ്ങളുടെ ശബ്ദം ആരും കേട്ടില്ല. 15 ദിവസമായി ഞങ്ങള്‍ തെരുവിലാണ് കഴിയുന്നത്, തണുത്തുറഞ്ഞ്… എനിക്ക് എന്റെ കുടുംബം തെരുവില്‍ തണുത്തുറഞ്ഞ് കിടക്കുന്നത് കാണാനാകില്ല. അവർ ഞങ്ങളുടെ വീട് കയ്യടക്കി. അതിന്റെ രേഖകള്‍ എന്റെ പക്കലുണ്ട്’, അർഷാദ് പറഞ്ഞു.
വീഡിയോയില്‍ പ്രദേശവാസികളായ റാണ, അഫ്താബ്, അലീം ഖാൻ, സലീം, ആരിഫ്, അഹമ്മദ്, അസ്ഹർ എന്നിവരുടെ പേരുകളും യുവാവ് പറയുന്നുണ്ട്. ഇവരെല്ലാം ഭൂമാഫിയയുടെ ആളുകളാണ്. തന്നെയും അച്ഛനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ശേഷം സഹോദരിമാരെ സെക്സ് റാക്കറ്റിന് വില്‍ക്കാനായിരുന്നു ഇവരുടെ നീക്കമെന്നും യുവാവ് പറഞ്ഞു.
‘സഹായത്തിനായി ഞങ്ങള്‍ പലരേയും സമീപിച്ചു. പക്ഷേ ആരും ഞങ്ങളെ സഹായിച്ചില്ല. ഇപ്പോള്‍ എന്റെ സഹോദരിമാർ മരിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് സമയത്തിനകം ഞാനും മരിക്കും. രാജ്യത്തെ ഒരു കുടുംബവും ഇത്തരത്തില്‍ ആക്രമിക്കപ്പെടാൻ ഇടയാകരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും കൈകൂപ്പി അപേക്ഷിക്കുകയാണ്. ജീവിതത്തിലോ ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല. മരണത്തിലെങ്കിലും ഞങ്ങള്‍ക്ക് നീതി ലഭിക്കണം. ഇതിന് കാരണക്കാരായവർക്ക് ശിക്ഷ ഉറപ്പാക്കണം. അവരെല്ലാം രാഷ്ട്രീയക്കാരുമായും പൊലീസുമായും ബന്ധമുള്ളവരാണ്. അവർ ഞങ്ങളുടെ വീട് കയ്യേറി. ഞാനും അച്ഛനും ചേർന്നാണ് അവരെ കൊന്നത്. അല്ലാതെ ഞാൻ മറ്റെന്താണ് ചെയ്യേണ്ടത്. അവരെ ഹൈദരാബാദില്‍ വിറ്റഴിക്കപ്പെടുന്നത് കാണണോ..?,’ യുവാവ് ചോദിച്ചു.
ഉത്തർപ്രദേശ് സ്വദേശികളായ ഇവരെ ബംഗ്ലാദേശികള്‍ എന്ന് വിളിച്ച് പ്രദേശവാസികള്‍ പരിഹസിക്കുമായിരുന്നുവെന്നും അർഷാദ് പറയുന്നുണ്ട്. അർഷാദിന്റെ അമ്മ അസ്മ, സഹോദരിമാരായ ആലിയ (9), ആല്ഷിയ (19), അക്സ (16), റഹ്മീൻ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കൈ ഞരമ്ബ് മുറിച്ച് ശ്വാസം മുട്ടിച്ചായിരുന്നു പ്രതി കുടുംബത്തെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ അർഷദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.