സി.പി.എം ഭൂമിയിൽ ബി. ജെ. പി സ്ഥാനാർത്ഥിയുടെ കൂറ്റൻ ഫളക്സ് ബോർഡ്.

ആലപ്പുഴ : സി. പി .എം ഭരിക്കുന്ന സഹകരണ ബാങ്ക് വകഭൂമിയിൽ ബി. ജെ. പി സ്ഥാനാർത്ഥിയുടെ കൂറ്റൻ ഫളക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത് വിവാദമാകുന്നു. കാക്കാഴം റെയിൽവേ മേൽപാലത്തിന് സമീപം നിർമാണത്തിലിരിക്കുന്ന 105-ാം നമ്പർ സഹകരണ ബാങ്കിനോട് ചേർന്നാണ് ബി .ജെ. പി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് വോട്ടഭ്യർത്ഥിച്ചുകൊണ്ട് കൂറ്റൻ ഫ്ളക്സ് ബോർഡ് ഉയർത്തിയിരിക്കുന്നത്. ഏതാനം മാസങ്ങൾക്ക് മുമ്പ് പരസ്യ കമ്പനി സ്ഥാപിച്ച ഇരിമ്പിൽ തീർത്ത ടവറിലാണ് ഫളക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ നിന്ന് എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. അതേ സമയം ഇത്തരം ബോർഡ് സഹകരണ ബാങ്കിൽ സ്ഥാപിച്ചത് തങ്ങളറിഞ്ഞിട്ടില്ലന്നാണ് സംഘം ഭരണസമിതിയിലെ ചിലർ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുന്നത്. ഇവിടെ ഇടതുപക്ഷ സ്ഥാനാർത്ഥി എ. എം. ആരിഭിൻ്റെ ബോർഡ് പ്രതീക്ഷിച്ചിരുന്ന പ്രവർത്തകർ ബി. ജെ .പി സ്ഥാനാർത്ഥിയുടെ ബോർഡ് ഉയർന്നതോടെ സി. പി .എമ്മിൽ വൻ കലാപ കൊടിയാണ് ഉയർന്നിരിക്കുന്നത്. സി.പി.എം -ബി. ജെ. പി അന്തർധാരയാണ് ഇതിന് പിന്നിലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. വരുംദിവസങ്ങളിൽ സി. പി .എമ്മിൽ ഇതേ ചൊല്ലിവൻകലാപവും ചേരി പോരും രൂക്ഷമാകും. ബാങ്കിൻ്റെ ഈ പ്രവർത്തി തെറ്റായ സന്ദേശം നൽകുമെന്നാണ് അമ്പലപ്പുഴയിലെ തന്നെ ചില പ്രാദേശിക നേതാക്കൾ പറയുന്നത്.പതിറ്റാണ്ടുകളായി സി. പി. എം ഭരിക്കുന്ന സഹരണ ബാങ്കാണിത്. ഇതിൻ്റെ ഭൂമി കൈമാറ്റവുമായി ബന്ധപെട്ട് നേരത്തെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ വിവാദവും ഉയരുന്നത്.

Related Articles

Back to top button