‘നിങ്ങളെന്റെ ഭർത്താവിനെ കൊലപ്പെടുത്തിയവരെ കാലപുരിക്കയച്ചു…ഒരുപാട് നന്ദിയുണ്ട്’..

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് പ്രതിപക്ഷ എംഎൽഎ. തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ ​ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദിനെ ഇല്ലാതാക്കിയതിനാണ് സമാജ്‌വാദി പാർട്ടി എംഎൽഎ പൂജ പാൽ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞത്. 2005ലാണ് പൂജാ പാലിന്റെ ഭർത്താവ് രാജു പാലിനെ ​ഗുണ്ടകൾ കൊലപ്പെടുത്തിയത്. മറ്റാരും കേൾക്കാത്തപ്പോൾ തന്റെ വാക്കുകൾ ശ്രദ്ധിച്ചതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദിയുണ്ടെന്നും അവർ പറഞ്ഞു. കുറ്റവാളികൾക്കെതിരെ സഹിഷ്ണുതയില്ലാത്ത നയങ്ങൾ കൊണ്ടുവന്നതിനും അദ്ദേഹത്തെ പ്രശംസിച്ചു. 2023-ൽ ആതിഖിനെയും സഹോദരൻ അഷ്‌റഫിനെയും മാധ്യമപ്രവർത്തകരെന്ന വ്യാജേന മൂന്ന് പേർ വെടിവച്ചു കൊലപ്പെടുത്തിയത്. സംസ്ഥാന സർക്കാർ നിയമവാഴ്ച ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോഴും, കൊലപാതകങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. 

വിഷൻ ഡോക്യുമെന്റ് 2047′ എന്ന വിഷയത്തിൽ ഉത്തർപ്രദേശ് നിയമസഭയിൽ 24 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയിൽ സംസാരിക്കവെയായിരുന്നു പൂജയുടെ പ്രശംസ. എന്റെ ഭർത്താവിനെ (രാജുവിനെ) കൊലപ്പെടുത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം. മറ്റാരും ചെയ്യാത്തപ്പോൾ എനിക്ക് നീതി ലഭ്യമാക്കിയതിനും എന്റെ വാദം കേട്ടതിനും മുഖ്യമന്ത്രിയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആതിഖ് അഹമ്മദിനെപ്പോലുള്ള കുറ്റവാളികളെ കൊല്ലുന്നതിലേക്ക് നയിച്ച സീറോ ടോളറൻസ് നയങ്ങൾ കൊണ്ടുവന്നുകൊണ്ട് പ്രയാഗ്‌രാജിൽ എന്നെപ്പോലെയുള്ള നിരവധി സ്ത്രീകൾക്ക് മുഖ്യമന്ത്രി നീതി നൽകി. ഇന്ന്, മുഴുവൻ സംസ്ഥാനവും അദ്ദേഹത്തെ വിശ്വാസത്തോടെയാണ് നോക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

2005 ജനുവരി 25 ന്, പൂജയെ വിവാഹം കഴിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മുൻ എംഎൽഎ ആയിരുന്ന രാജു പാൽ വെടിയേറ്റ് കൊല്ലപ്പെട്ടു. 2004-ൽ പ്രയാഗ്‌രാജ് വെസ്റ്റ് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ രാജു പരാജയപ്പെടുത്തിയ ആതിക് അഹമ്മദിന്റെ സഹോദരൻ അഷ്‌റഫുമായുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഫലമായാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. 2023 ഫെബ്രുവരിയിൽ, കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാൽ പ്രയാഗ്‌രാജിലെ സുലേം സരായ് പ്രദേശത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു.

ദിവസങ്ങൾക്ക് ശേഷം, അറസ്റ്റിലായ ആതിഖിനെയും അഷ്‌റഫിനെയും പ്രയാഗ്‌രാജിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോൾ മൂന്ന് പേർ വെടിവച്ചു കൊന്നു. ആതിഖിന്റെ തലയ്ക്ക് പിന്നിൽ നിന്ന്, പോയിന്റ്-ബ്ലാങ്ക് റേഞ്ചിലാണ് വെടിയേറ്റത്. അഷ്‌റഫും വെടിയേറ്റു മരിച്ചു. ഝാൻസിയിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ ആതിഖിന്റെ മകൻ ആസാദ് കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു കൊലപാതകം. സംഭവത്തിൽ മൂന്ന് പേരെയും പിന്നീട് അറസ്റ്റ് ചെയ്തു. ആതിഖ് അഹമ്മദിനെപ്പോലുള്ള കുറ്റവാളികൾക്കെതിരെ പോരാടാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ ശബ്ദം ഉയർത്തി. ഈ പോരാട്ടത്തിൽ ഞാൻ തളർന്നുപോയപ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എനിക്ക് നീതി നൽകിയെന്നും അവർ കൂട്ടിച്ചേർത്തു.

2002-ൽ പ്രയാഗ്‌രാജ് വെസ്റ്റ് സീറ്റിൽ നിന്ന് രാജു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ആതിഖ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ലോക്‌സഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രാജുപാൽ അഷ്‌റഫിനെ പരാജയപ്പെടുത്തി. 2016 ൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) കൊലപാതക കേസ് അന്വേഷണം ഏറ്റെടുത്തു. 2024 ൽ സിബിഐ കോടതി രഞ്ജിത് പാൽ, ആബിദ്, ഫർഹാൻ അഹമ്മദ്, ഇസ്രാർ അഹമ്മദ്, ജാവേദ്, ഗുൽഹസൻ, അബ്ദുൾ കവി എന്നീ ഏഴ് പേരെ കേസിൽ കുറ്റക്കാരായി കണ്ടെത്തി.

Related Articles

Back to top button