‘തുടരും’ തമിഴിലേക്കെത്തിയപ്പോൾ എന്ത് സംഭവിച്ചു… നേടാനായത്…

ചരിത്രം സൃഷ്‍ടിച്ച് മുന്നേറുകയാണ് തുടരും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ഏറ്റവും അധികം പ്രേക്ഷകർ കണ്ട മൂന്നാമത്തെ സിനിമയുമായിരിക്കുകയാണ് തുടരും. മോഹൻലാൽ ചിത്രം ‘തുടരും’ മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും വിജയക്കുതിപ്പ് തുടരുകയാണ്.
തൊടരും എന്ന പേരിലാണ് മോഹൻലാൽ ചിത്രം തമിഴിലെത്തിയത്. എന്നാൽ മൊഴിമാറ്റപ്പതിപ്പായ തൊടരുമിന് 1.2 കോടി മാത്രമാണ് ഒരാഴ്‍ച കൊണ്ട് നേടാനിയിരിക്കുന്നത്. ‘തുടരും’ ആഗോളതലത്തിൽ ഇതിനികം 200 കോടി ക്ലബിൽ കടന്നിട്ടുമുണ്ട്.

കെ ആർ സുനിലിനൊപ്പം സംവിധായകൻ തരുണുമാണ് മോഹൻലാൽ നായകനായ തുടരുമിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‍ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

തുടരും-ന് മറ്റൊരു പേര് കൂടി ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു തരുൺ മൂർത്തി. വിന്റേജ് എന്ന പേരായിരുന്നു മോഹൻലാൽ ചിത്രത്തിനായി ആലോചിച്ചിരുന്നത് എന്ന് തരുൺ മൂർത്തി വെളിപ്പെടുത്തുന്നു. സിനിമയുമായി ചേർന്നുനിൽക്കുന്ന പേരാണ് തുടരും. എന്ത് പ്രശ്‍നങ്ങൾ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോർമാറ്റിലാണ് തുടരും എന്ന് പേര് നൽകിയത്. അവസാന ഷെഡ്യൂൾ ആയപ്പോൾ വിനറേജ് എന്നൊരു സജഷൻസ് ഉണ്ടായി. എന്നാൽ മോഹൻലാൽ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മൾ പറയുന്നതു പോലെയാകും. വിന്റേജ് മോഹൻലാലിനെ തിരിച്ചുകൊണ്ടുവരാനല്ല സിനിമ. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോൾ എന്തിനാ മോനേ മനോഹരമായ തുടരും എന്ന വാക്കുള്ളപ്പോൾ മറ്റൊരു പേര് എന്ന് ചോദിച്ചു. അങ്ങനെ ആ പേര് ഉറപ്പിക്കുകയായിരുന്നുവെന്നും പറയുന്നു തരുൺ മൂർത്തി.

വൻ തുകയ്‍ക്കാണ് ഹോട്‍സ്റ്റാർ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുൺ മൂർത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോൾ ആവേശഭരിതനായെന്നാണ് മോഹൻലാൽ പറഞ്ഞത് എന്നും ചർച്ചയായി മാറിയ തുടരും സംവിധായകൻ തരുൺ മൂർത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകൾ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് റിലീസിനു മുന്നേ ശ്രദ്ധയാകർഷിച്ചിരുന്നു.

Related Articles

Back to top button