കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം…കൂടുതൽ തെളിവുകൾ പുറത്തു…

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. ഗിരീഷും ഖദീജയും ഒന്നര മാസം മുൻപേ പദ്ധതിയിട്ടാണ് കൊലപാതകം നടത്തിയത്. പ്രതികൾ നേരത്തെ വന്നു സ്ഥലം പരിശോധിച്ചിരുന്നു. ഡമ്പൽ ഉപയോഗിച്ച് ഇടിച്ചാണ് കൊലപാതകം നടത്തിയത്. പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

സംഭവത്തിൽ കൊച്ചി കാക്കനാട് സ്വദേശി ഗിരീഷ് ബാബുവിനെയും സുഹൃത്ത് ഖദീജയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻഫോ പാർക്കിലാണ് ഗിരീഷ് ജോലി ചെയ്തിരുന്നത്. ഖദീജ ബേക്കറി ജീവനക്കാരിയാണ്. സ്വര്‍ണവും പണവും മോഷ്ടിക്കാനായിരുന്നു കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസ് പറഞ്ഞത്. കേസിലെ രണ്ടാം പ്രതിയാണ് ഖദീജ.

Related Articles

Back to top button