ശബരിമല സ്വർണ്ണക്കൊള്ള…എൻ വാസുവിൻ്റെയും കെ എസ് ബൈജുവിൻ്റെയും ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിൻ്റെയും മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിൻ്റെയും ജാമ്യാപേക്ഷയിൽ കോടതി ഉടൻ വിധി പറയും. തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഫയൽ ദേവസ്വം ബോർഡിൻ്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ വാസുവിൻ്റെ വാദം.
2019 ൽ സ്വർണ്ണപ്പാളി ശബരിമലയിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകുമ്പോൾ മഹ്സറിൽ ഒപ്പിടുക മാത്രമാണ് താൻ ചെയ്തെന്നും ഇതിന് പിന്നിലെ കൊള്ള താൻ അറിഞ്ഞില്ലെന്നുമാണ് കെ എസ് ബൈജുവിന്റെ വാദം. ഇരുവരുടെയും ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിട്ടുണ്ട്. രണ്ട് പ്രതികൾക്കും കേസിന്റെ ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ കേസ് അട്ടിമറിയ്ക്കപ്പെടുമെന്നാണ് പ്രോസിക്യൂഷൻ്റെ വാദം.



