2 മലയാളികളടക്കം 133 കർദിനാൾമാർ.. വെളുത്ത പുകയ്ക്കായി ചിമ്മിനിയിലേക്ക് ഉറ്റുനോക്കി ലോകം.. പാപ്പയുടെ പിൻഗാമി ആര്?…
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് വത്തിക്കാനിൽ തുടക്കമായി. കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ തെരഞ്ഞെടുക്കാനായി 133 കർദിനാൾമാർ ആണ് സിസ്റ്റീൻ ചാപ്പലിൽ സമ്മേളിക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്ന കർദിനാൾ ആകും പുതിയ മാർപപ്പയാകുക. ദിവ്യബലിക്ക് ശേഷം കർദിനാൾമാർ സിസ്റ്റീൻ ചാപ്പലിൽ എത്തിയിട്ടുണ്ട്. ആദ്യ റൗണ്ട് വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. വെളുത്ത പുക കണ്ടാൽ മാർപാപ്പയെ കണ്ടെത്തിയതായി സ്ഥിരീകരണമാകും.
ആദ്യ ദിനമായ ഇന്ന് പുതിയ പോപ്പിനെ കണ്ടെത്താൻ സാധ്യത കുറവെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ നാളെയും മറ്റന്നാളും രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും. മലയാളി കർദിനാൾമാരായ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ 28 -ാമതും, ജോർജ് കൂവക്കാട് 133 -ാമതായും ആണ് വോട്ട് ചെയുക. ഇവരടക്കം 4 കർദിനാൾമാർ ഇന്ത്യയിൽ നിന്ന് കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്.