പി.വി. അൻവറിനും മാധ്യമങ്ങൾക്കും തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപണം… രണ്ട് കമാൻഡോ ഹവിൽദാർമാർക്ക് സസ്പെൻഷൻ…

പി.വി അൻവറിനും മാധ്യമങ്ങൾക്കും അരീക്കോട് ആസ്ഥാനമായ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ(എസ്ഒജി) പ്രവർത്തനത്തെക്കുറിച്ചു തെറ്റായ വിവരങ്ങൾ നൽകിയന്നൊരോപിച്ച് ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ രണ്ടു കമാൻഡോ ഹവിൽദാർമാർക്കു സസ്പെൻഷൻ. നേരത്തെ എസ്ഒജിയിൽ കമാൻഡോമാരായി സേവനമനുഷ്ഠിച്ചിരുന്ന കെ. മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റ്യൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. എസ്ഒജിയിൽ കമാൻഡോ ഹവിൽദാറായിരുന്ന വയനാട് സ്വദേശി സി. വിനീത് ഡിസംബറിൽ അരീക്കോട്ടെ സേനാ ആസ്ഥാനത്ത് സ്വയം വെടിവെച്ചു മരിച്ചിരുന്നു. പിന്നീട് എസ്ഒജിയുടെ പരിശീലനത്തെക്കുറിച്ചും പ്രവർത്തന രീതിയെക്കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിച്ചു.

എസ്ഒജിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അനുമതിയില്ലാതെ മാധ്യമങ്ങൾക്കും ഉന്നത രാഷ്ട്രീയ നേതാവിനും നൽകിയെന്നും ഇതിനു പിന്നിൽ ഇരുവരുമാണെന്നാണ് ആരോപണം. ഇവരുടെ നടപടി ഗുരുതര അച്ചടക്കലംഘനവും സ്വഭാവദൂഷ്യവും സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നതുമാണെന്നു സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. എസ്ഒജിയിലെ കഠിനമായ പരിശീലനവും മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റവുമാണു വിനീത് ജീവനൊടുക്കാൻ കാരണമെന്ന് ആരോപണമുയർന്നിരുന്നു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ഐആർബി ഡെപ്യൂട്ടി കമാൻഡന്റ് എൻ.വി സജീഷ് ബാബുവിനോട് ആവശ്യപ്പെട്ടു.

Related Articles

Back to top button