ബിസിസിഐ ഓഫീസില്‍ നിന്ന് 6.5 ലക്ഷം രൂപയുടെ ഐപിഎല്‍ ജേഴ്‌സികള്‍ മോഷ്ടിച്ചു…

വാംഖഡെ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ബിസിസിഐ ഓഫീസില്‍ നിന്നു ഐപിഎല്‍ 2025ലെ ജേഴ്‌സികള്‍ മോഷണം പോയി. 6.5 ലക്ഷം രൂപ വിലമതിക്കുന്ന ജേഴ്‌സികളാണ് നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് ഫാറൂഖ് അസ്ലം ഖാന്‍ (40) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സുരക്ഷാ ജീവനക്കാരനാണ്. 2500 രൂപ വില വരുന്ന 261 ജേഴ്‌സികളാണ് മോഷണം പോയത്.

ഈ മാസം പകുതിയോടെ സ്‌റ്റോര്‍ റൂം കണക്കെടുപ്പ് നടത്തുന്നതിനിടെയാണ് ജേഴ്‌സികള്‍ വലിയ തോതില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ബിസിസിഐ അധികൃതര്‍ സിസിടിവി പരിശോധിച്ചപ്പോള്‍ ഫാറൂഖ് ജേഴ്‌സികള്‍ പെട്ടിയിലാക്കി കടന്നു കളയുന്നത് വ്യക്തമായി.തുടർന്ന് പരാതി നൽകുകയായിരുന്നു.ഓണ്‍ലൈന്‍ ഗെയിമില്‍ ആസക്തിയുള്ള ആളാണ് ഫാറൂഖെന്ന് പൊലീസ് പറയുന്നു. ഇതിനായുള്ള പണം കെണ്ടെത്തുന്നതിനായാണ് മോഷണം നടത്തിയത്. ജേഴ്‌സി വിറ്റുകിട്ടിയ പണം ബാങ്ക് അക്കൗണ്ടിലേക്കാണ് ലഭിച്ചതെന്നും പണം മുഴുവന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടമായെന്നും ഇയാള്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

Related Articles

Back to top button