അനൗൺസ്മെന്റ് വാഹനത്തിന്റെ ചാവി ഊരാൻ ശ്രമിച്ചു… പിന്നാലെ എൽഡിഎഫ് പ്രവർത്തകന്റെ ബൈക്ക് അടിച്ചുതകർത്തു..എല്ലാത്തിനും കാരണം…

വണ്ടൂർ പോരൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ പരാജയപ്പെട്ടതിന്റെ ദേഷ്യത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭർത്താവ് എൽഡിഎഫ് പ്രവർത്തകന്റെ ബൈക്ക് അടിച്ചുതകർത്തു. യുഡിഎഫ് സ്ഥാനാർത്ഥി ബിൻസിയുടെ ഭർത്താവ് കെ അനൂപാണ് തോറ്റ ദേഷ്യത്തിൽ ആക്രമണം നടത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി പി സ്വപ്ന യുടെ വിജയാഹ്ലാദ പ്രകടന ത്തിനുനേരെ പ്രകോപനം സൃഷ്ടിച്ചാണ് അനൂപ് പ്രശ്നം തുടങ്ങിവെച്ചത്.
എൽഡിഎഫ് പ്രകടനം കടന്നുവരുമ്പോൾ മദ്യപിച്ച് അനൗൺസ്മെന്റ് വാഹനത്തിന്റെ ചാവി ഊരാൻ ശ്രമിക്കുകയും പ്രവർത്തകരോട് കയർക്കുകയും ചെയ്തു. ഇതോടെ പൊലീസ് അനൂപിനെ ലാത്തിവീശി സ്ഥലത്തുനിന്ന് മാറ്റി. പിന്നീട് പ്രകടനം കടന്നുപോയ സമയത്ത് മുതീരി പള്ളിപ്പടിയിൽ നിർത്തിയിട്ടിരുന്ന എൽഡിഎഫ് പ്രവർത്തകൻ എം സെയ്തലവിയുടെ ബൈക്ക് അനൂപ് അക്രമാസക്തമായി അടിച്ചുതകർക്കുകയായിരുന്നു. അനൂപിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.



