ലോക്കറിൽ വയ്ക്കാൻ ഭാര്യ നല്‍കിയ സ്വർണം പണയംവച്ചു..ഭർത്താവിന് 6 മാസം തടവ്…
കൊച്ചി : ലോക്കറിൽ വയ്ക്കാൻ ഭാര്യ നല്‍കിയ സ്വർണം പണയംവച്ച ഭർത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി.ഭർത്താവ് വിശ്വാസവഞ്ചന കാണിച്ചിട്ടുണ്ടെന്ന കീഴ്ക്കോടതി വിധികൾ ജസ്റ്റിസ് എ.ബദറുദീൻ ശരിവച്ചു. ഭർത്താവിന് ആറുമാസം തടവുശിക്ഷ ലഭിച്ചു. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാനും ഉത്തരവ്.2009ലാണ് ഇവരുടെ വിവാഹം നടന്നത്. ആ സമയത്ത് ഭാര്യയുടെ മാതാവ് സമ്മാനിച്ചതാണ് 50 പവൻ സ്വർണം.
ഇത് ബാങ്ക് ലോക്കറിൽ സൂക്ഷിക്കാനും ആവശ്യപ്പെടുമ്പോൾ തിരികെ നൽകാനും ഭർത്താവിനോട് പറഞ്ഞിരുന്നു.സ്വർണം തിരികെ ചോദിച്ചപ്പോഴാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ അതു പണയം വച്ചിരിക്കുകയാണെന്ന് ഭാര്യ അറിയുന്നത്.ഇതോടെ വിവാഹബന്ധം തകരുകയും ഭാര്യ മാതാപിതാക്കൾക്കടുത്തേക്ക് മടങ്ങിപ്പോവുകയും ചെയ്തു.പിന്നീട് ഇടനിലക്കാർ വഴിയുണ്ടാക്കിയ കരാര്‍ പ്രകാരം സ്വർണം തിരികെ എടുത്തു നൽകാമെന്ന് പറഞ്ഞെങ്കിലും ഇതു സാധ്യമായില്ല. തുടർന്ന് ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു.ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് സ്വർണം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചത് വിശ്വാസ വഞ്ചനയാണ് എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.


