ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ 6 പവന്റെ മാല കാണ്മാനില്ല.. വലവിരിച്ച് പൊലീസ്.. പൊങ്കാലക്കെത്തിയപ്പോൾ പിടിയിൽ…
തൃശൂര്‍: വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന സ്ത്രീയുടെ ആറ് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ട കേസിലെ പ്രതികളായ രണ്ട് സ്ത്രീകളെ കൂടി ഈസ്റ്റ് പോലീസ് പിടികൂടി. തമിഴ്‌നാട് മധുര മുത്തുപ്പെട്ടി ചെട്ടിയര്‍ തെരുവ് സ്വദേശികളായ ഭഗവതി (34), രാമായി (45) എന്നിവരെയാണ് പിടികൂടിയത്. നവംബർ 23നാണ് കേസിനാസ്പദമായ സംഭവം. മാല നഷ്ടപ്പെട്ട കാര്യത്തിന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. നിരവധി സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയും സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും പ്രതികളെ കുറിച്ചുള്ള വിവരം കൈമാറുകയും ചെയ്തിരുന്നു. പ്രതികൾ മോഷണത്തിനായി ആലപ്പുഴയിലെ എടത്വ എന്ന സ്ഥലത്തെ പൊങ്കാലക്ക് വന്നത് തിരിച്ചറിഞ്ഞ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പേരാമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ യാത്രക്കാരിയുടെ അഞ്ചു പവന്‍ മാല മോഷ്ടിച്ചതും ഇവരാണെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. കേസില്‍ നാലു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർക്കെതിരെ സംസ്ഥാനത്തുടനീളം മോഷണ കേസുകണ്ടെന്നും പിടികിട്ടാപ്പുള്ളികളായിരുന്നെന്നും ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിജോ അറിയിച്ചു.