വിജയലക്ഷ്മി കൊലക്കേസിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്…എഫ്ഐആറിൽ പറയുന്നത്…
കൊല്ലം : കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പൊലീസ് എഫ്ഐആർ പുറത്തു . നവംബർ 7 ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ എഫ്ഐആറിലെ കണ്ടെത്തൽ. ജയചന്ദ്രന്റെ സാന്നിധ്യത്തിൽ വിജയലക്ഷ്മി മറ്റൊരു സുഹൃത്തിനെ ഫോണിൽ വിളിച്ചതാണ് വൈരാഗ്യത്തിന് കാരണം. കരൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിനുശേഷം വിജയലക്ഷ്മിയുടെ സ്വർണാഭരണങ്ങളും കൈക്കലാക്കി. മൂന്നു ദിവസത്തിനുശേഷം പ്രതി എറണാകുളത്തെത്തി. വിജയലക്ഷ്മിയുടെ മൊബൈൽ ഫോൺ കണ്ണൂരിലേക്കുള്ള സൂപ്പർഫാസ്റ്റ് ബസ്സിൽ ഉപേക്ഷിച്ചുവെന്നും എഫ്ഐആറിലുണ്ട്.
കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ സുഹൃത്താണ് അറസ്റ്റിലായ മത്സ്യത്തൊഴിലാളി ജയചന്ദ്രൻ. കരൂർ സ്വദേശിയായ ജയചന്ദ്രന്‍റെ വീടിന്‍റെ സമീപത്തെ പറമ്പിൽ കുഴിച്ചുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ഫോൺ കണ്ണൂരിലേക്കുള്ള ബസിൽ ജയചന്ദ്രൻ ഉപേക്ഷിച്ചു.