കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള ലഹരിക്കടത്തിന് പിന്നിൽ മുൻ തടവുകാർ…
കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള ലഹരിമരുന്ന്, മൊബൈൽ ഫോൺ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവയുടെ കടത്തിന് പിന്നിൽ മുൻ തടവുകാരുടെ നേതൃത്വത്തിലുള്ള വലിയ സംഘമെന്ന് റിപ്പോർട്ട്. തടവുകാരെ സന്ദർശിക്കാനെത്തുന്നവരെ ഉപയോഗിച്ചാണ് പ്രധാനമായും ഈ കടത്ത് നടത്തുന്നതെന്നാണ് വിവരം.
ലഹരി വസ്തുക്കളും മൊബൈൽ ഫോണുകളും ജയിലിനുള്ളിലേക്ക് എറിഞ്ഞുകൊടുക്കുന്നതിന് കൃത്യമായ ആസൂത്രണമുണ്ട്. ജയിലിലെ തടവുകാരുമായി നേരിട്ട് ബന്ധമുള്ളവരും, ഇതിനായി കൂലി വാങ്ങി പ്രവർത്തിക്കുന്നവരും സംഘത്തിലുണ്ട്. തടവുകാരെ കാണാൻ വരുന്നവരോട് എറിഞ്ഞുകൊടുക്കേണ്ട വസ്തുക്കളുടെ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കും. ജയിലിനുള്ളിൽ നിന്ന് ഫോണിലൂടെ പുറത്തേക്കും വിവരങ്ങൾ കൈമാറാൻ ഇവർക്ക് സാധിക്കുന്നുണ്ട്.