കൊല്ലം കരുനാഗപ്പള്ളിയിൽ വയോധികയുടെ കൊലപാതകം.. നിര്‍ണായകമായി ഡോക്ടറോട് നടത്തിയ സംഭാഷണത്തിൻ്റെ വീഡിയോ.. മകൻ പിടിയിൽ…

കൊല്ലം കരുനാഗപ്പള്ളിയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. 86 വയസ്സുള്ള തങ്കമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കല്ലേലി ഭാഗം സ്വദേശി മോഹൻകുമാർ ആണ് മൂന്ന് വർഷത്തിന് ശേഷം പിടിയിലാകുന്നത്.2022 ഓഗസ്റ്റ് 25നായിരുന്നു കേസിനാസ്പദമായ സംഭവം തങ്കമ്മയും പ്രതിയും ഒരുമിച്ചായിരുന്നു വീട്ടിൽ താമസം. അവശനിലയിൽ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച തങ്കമ്മ ചികിത്സയിലിരിക്കെ മരണപ്പെട്ടു. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ മകൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു.
സംഭവം നടന്ന് മൂന്ന് വർഷത്തിനു ശേഷം ആണ് വിമുക്ത ഭടനായ മോഹൻ കുമാർ അറസ്റ്റിലാകുന്നത്. മരിക്കുന്നതിന് മുമ്പ് ആശുപത്രിയിലെ വനിതാ ഡോക്ടറോട് തങ്കമ്മ നടത്തിയതെന്ന നിലയിൽ ലഭിച്ച വീഡിയോ ദ്യശ്യമാണ് കൊലപാതക കേസിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. ഈ ദൃശ്യം ശരിയാം വണ്ണം മനസിലാക്കാൻ കഴിയാത്തതിനാൽ സാങ്കേതിക പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയായിരുന്നു പൊലീസ്.
വ്യക്തതയില്ലാത്ത സംഭാഷണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മകനാണ് മർദ്ദിച്ചതെന്ന് സ്ഥിരീകരിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



