കൂട്ടബലാത്സം​ഗത്തിനിരയായി പരാതി പറയാനെത്തിയ 28കാരിയെ ബലാത്സം​ഗം ചെയ്തു, രണ്ട് എസ്ഐമാർക്ക് സസ്പെൻഷൻ

കൂട്ടബലാത്സംഗത്തിന് ഇരയായ 28 കാരിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ രണ്ട് സബ് ഇൻസ്പെക്ടർമാർക്ക് സസ്പെൻഷൻ. യുവതിയെ ബലാത്സംഗം ചെയ്യുകയും 50,000 രൂപ തട്ടിയെടുടുക്കുകയും ചെയ്തെന്ന പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ ആഴ്ച ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ സിസ്റ്റം (ഐജിആർഎസ്) പോർട്ടൽ വഴി യുവതി പരാതി നൽകി. തുടർന്ന്, അന്വേഷിക്കാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉത്തരവിട്ടു. ഖുർജയിലാണ് യുവതി നേരത്തെ കൂട്ടബലാത്സംഗ പരാതി നൽകിയത്.

കഴിഞ്ഞ വർഷം നവംബറിൽ നാല് പുരുഷന്മാർ തന്നെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി അലിഗഡിലും മറ്റ് സ്ഥലങ്ങളിലുമായി 48 ദിവസം ബന്ദിയാക്കി വച്ചതായും ഈ കാലയളവിൽ ആവർത്തിച്ച് ബലാത്സംഗം ചെയ്തതായും നിർബന്ധിച്ച് മതം മാറ്റിയതായും യുവതി പരാതിയിൽ പറഞ്ഞു. പ്രതികളിലൊരാൾ ആദ്യം ഇൻസ്റ്റാഗ്രാമിൽ തന്നെ ബന്ധപ്പെട്ടുവെന്നും പിന്നീട് മറ്റ് പുരുഷന്മാരുമായി ബന്ധപ്പെട്ടുവെന്നും അവർ പറഞ്ഞു. താൻ രക്ഷപ്പെട്ട് പോലീസിൽ റിപ്പോർട്ട് ചെയ്തതിന് ശേഷം ഒരു സബ് ഇൻസ്പെക്ടർ തന്നെ ഒരു സ്വകാര്യ വസതിയിലേക്ക് വിളിപ്പിച്ച് രണ്ട് ദിവസം പലതവണ ബലാത്സംഗം ചെയ്തുവെന്നും പ്രതിയെ അറസ്റ്റ് ചെയ്യാൻ പണം ആവശ്യമാണെന്ന് പറഞ്ഞ് മറ്റൊരു ഉദ്യോഗസ്ഥൻ തന്നിൽ നിന്ന് 50,000 രൂപ വാങ്ങിയെന്നും അവർ പറഞ്ഞു.

Related Articles

Back to top button