കഫ് സിറപ്പ് കഴിച്ച രണ്ട് കുട്ടികളുടെ മരണം.. മരുന്ന് സുരക്ഷിതമെന്ന് തെളിയിക്കാന്‍ സ്വയം കുടിച്ച ഡോക്ടറും അബോധാവസ്ഥയിൽ…

ചുമയ്ക്കുള്ള കഫ്‌സിറപ്പ് കഴിച്ച് രണ്ട് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിതീഷ് എന്ന അഞ്ചുവയസ്സുകാരനും സാമ്രാട്ട് ജാദവ് എന്ന രണ്ടുവയസ്സുകാരനുമാണ് മരിച്ചത്.കേസണ്‍ ഫാര്‍മ നിര്‍മിച്ച കഫ്‌സിറപ്പ് ആണ് കുട്ടികള്‍ക്ക് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. മരുന്ന് ഉപയോഗിച്ച പത്തോളം പേര്‍ ചികിത്സയില്‍ കഴിയുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.രാജസ്ഥാനില്‍ സികാര്‍ ജില്ലയിലാണ് സംഭവം.

അതിനിടെ, കഫ് സിറപ്പ് സുരക്ഷിതമാണെന്ന് തെളിയിക്കാന്‍ ഒരു ഡോസ് കഴിച്ച ഡോക്ടറെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സികാര്‍ ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ താരാചന്ദ് യോഗിയാണ് മരുന്ന് സ്വയം പരീക്ഷിച്ചത്. മരുന്ന് കുടിച്ച ശേഷം ഭരത്പൂരിലേക്ക് കാറോടിച്ച് പോവുന്നതിനിടെയാണ് ഡോക്ടര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് എട്ടുമണിക്കൂറോളമായി കാറില്‍ അബോധാവസ്ഥയില്‍ കിടന്നു എന്നുമാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള എട്ട് കുട്ടികളെയാണ് രാജസ്ഥാനില്‍ സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവങ്ങള്‍ക്ക് പിന്നാലെ രാജസ്ഥാന്‍ സര്‍ക്കാര്‍ സിറപ്പിന്റെ 22 ബാച്ചുകള്‍ വിലക്കുകയും മരുന്നിന്റെ വിതരണം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button