റൂട്ട്കനാൽ ചെയ്ത പല്ല് എക്സ്റേ എടുത്തപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…ആശുപത്രിയ്ക്കെതിരെ പരാതിയുമായി യുവതി….

നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സാപിഴവെന്ന പരാതിയുമായി വീട്ടമ്മ. റൂട്ട്കനാൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിനിടയിൽ ഇരിക്കുന്നുവെന്നാണ് പരാതി. നന്ദിയോട് പാലുവള്ളി സ്വദേശി ശിൽപ ആർ ആണ് നെടുമങ്ങാട് ജില്ല ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 2നാണ് ശിൽപ പല്ലുവേദനയെ തുടർന്ന് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്. തുടര്‍ന്ന് മാർച്ച് 29 ന് റൂട്ട് കനാൽ ചികിത്സ നടത്തി.റൂട്ട് കനാല്‍ ചെയ്യുന്നതിന് മുന്‍പ് കേടായ ഭാഗം സൂചിപോലെയുള്ള ഉപകരണം വെച്ച് നീക്കം ചെയ്യുന്നതിനിടെയാണ് ഇതൊടിഞ്ഞ് മോണയുടെ ഇടയില്‍ കുടുങ്ങിപ്പോയത്. അന്ന് ഇക്കാര്യം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെന്നാണ് പരാതിക്കാരി പറയുന്നത്.

പിന്നീട് വേദന സഹിക്കാനാകാതെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ അത് ചെയ്യാന്‍ കഴിയില്ല എന്നറിയിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടാനായിരുന്നു നിര്‍ദേശം. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നെടുമങ്ങാട് ആശുപത്രിയിലേക്ക് തന്നെ വീട്ടമ്മയെ തിരിച്ചയച്ചു എന്നാണ് പറയുന്നത്. ഇവര്‍ തിരികെ ആശുപത്രിയില്‍ എത്തിയില്ലെന്നാണ് നെടുമങ്ങാട് ആശുപത്രി സൂപ്രണ്ട് പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ വിഷയം സംബന്ധിച്ച് പരാതി നല്‍കിയത്.

ഇത് ചികിത്സാപിഴവല്ല, മറിച്ച് ഇത് സംബന്ധിച്ച ഉടന്‍ തന്നെ സംഭവിച്ച കാര്യം ഡോക്ടര്‍ തന്നെ എക്സ്റേ എടുത്ത് അറിയിച്ചെന്നും ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇവര്‍ വരാതിരുന്നു എന്നുമാണ് ആശുപത്രി നല്‍കുന്ന വിശദീകരണം. വിഷയം സംബന്ധിച്ച് ആശുപത്രി അധികൃതരോട് ദന്തല്‍ സര്‍ജന്‍ വിശദീകരണം തേടിയിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകുമെന്നാണ് പരാതിക്കാരിയായ ശില്‍പ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ശില്പ നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ്.

Related Articles

Back to top button