ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ സസ്പെൻഷൻ.. റജിസ്ട്രാർ കോടതിയിലേക്ക്…
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ കേരള വിസി നടത്തിയ സസ്പെൻഷൻ, റജിസ്ട്രാർ കോടതിയിൽ ചോദ്യം ചെയ്യും. സംസ്ഥാന സർക്കാരും റജിസ്ട്രാർ കെ.എസ് അനിൽ കുമാറിനൊപ്പമാണ്. സിൻഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന സർവകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചാണ് വിസിയുടെ നടപടി. എന്നാൽ അത്തരം അടിയന്തര സാഹചര്യം നിലവിൽ ഇല്ലെന്നാണ് റജിസ്ട്രാറും സർക്കാരും പറയുന്നത്. റജിസ്ട്രാറിന് തുടരാമെന്ന സന്ദേശം സർക്കാർ നൽകുന്നുണ്ട്
നടപടിക്ക് എതിരെ ഇന്നും രാജ് ഭവനിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തും. അവധിയിൽ പോയ വിസി മോഹൻ കുന്നുമ്മലിന് പകരം രാജ്ഭവൻ ചുമതല നൽകിയ ഡിജിറ്റൽ വിസി സിസ തോമസിനെതിരെയും ഇടത് സംഘടനകളുടെ എതിർപ്പ് ഉയരാൻ ഇടയുണ്ടെന്നാണ് സൂചന. ഇന്നലെ രാത്രി സർവകലാശാല കവാടത്തിന് മുകളിൽ ഗവർണർക്കെതിരെ എസ്എഫ്ഐ ബാനർ ഉയർത്തി പ്രതിഷേധിച്ചു